
ഇടുക്കി: തോരാതെ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിച്ചാല്‍ നന്ദിയും ഇല്ലെങ്കില്‍ കലിപ്പ് മേസേജുകളുമാണ് കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ നിറയുന്നത്. നാളെ ഏഴു ജില്ലകളില്‍ അവധിയാണ്. ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കു മാത്രം അവധി പ്രഖ്യാപിച്ചുള്ള കളക്ടര്‍ വി. വിഘ്നേശ്വരിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
എല്ലാ സ്കൂളുകള്‍ക്കും ബാധകമല്ലെന്നും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നിടത്തു മാത്രമാണ് അവധിയെന്നും പോസ്റ്റില്‍ പറയുന്നു. അപ്പോ ഹോംവർക്ക് ഒക്കെ തീർത്ത് ഇടുക്കിയുടെ മിടുക്കന്മാരും മിടുക്കികളും സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുവല്ലേയെന്നും കളക്ടര്‍ പോസ്റ്റില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം-

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എല്ലാവരും ഉറക്കമായോ….. നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ…. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അങ്കണവാടികൾ, മദ്രസ, കിൻഡർഗാർഡൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെന്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കണം. അതിനുശേഷം മുൻപ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാൻ ആകൂ…. വൈകിയതിന് കാരണം മനസ്സിലാകുമല്ലോ…’