ഇന്നലെ രാവിലെ മുതൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; തിരച്ചിൽ നടത്തിയത് ഒരാള്‍ പുഴയില്‍ ചാടിയെന്ന തോണിക്കാരുടെ സംശയത്തെ തുടർന്ന്; യുവതിയുടെ മരണം വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ; യുവതി കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും സൂചന

Spread the love

കോഴിക്കോട്: ഇന്നലെ രാവിലെ മുതൽ മേപ്പയൂര്‍ ചങ്ങരംവള്ളിയില്‍നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കൊയിലാണ്ടി മുത്താമ്പി പുഴയില്‍നിന്ന് കണ്ടെത്തി. കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാര്‍ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് രാത്രി ഏറെ വൈകി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലില്‍ അണേല ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്‌നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ 6 മണിയോടെയാണ് സ്‌നേഹാഞ്ജലിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേതു‌ർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി.കെയുടെ നേതൃത്വത്തില്‍ എ.എസ്.ടി.ഒ മാരായ, മജീദ് എം.പി കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, ജിനീഷ് കുമാര്‍, ഇര്‍ഷാദ് ടികെ, സിജിത്ത് സി, സുകേഷ് കെ ബി, സനല്‍രാജ് കെ എം, രജിലേഷ്, ഷാജു കെ, നിതിന്‍ രാജ്, സുജിത്, ഹോംഗാര്‍ഡ് മാരായ രാജേഷ് കെ പി, സോമകുമാര്‍, അനില്‍കുമാര്‍, ബാലന്‍ എം എന്നിവരാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.