
തിരുവനന്തപുരം: പ്രസ് ക്ലബ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിൽ വൈദ്യതി ഇല്ലാതായിട്ട് 50 ദിവസം പിന്നിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പിആർഡി ഡയറക്ടർക്ക് നിർദേശം നൽകി.
പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ആന്റ് റിസർച്ച് സെന്ററിലാണ് ദിവസങ്ങളായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. സിവിൽ സർവീസിന് പഠിക്കുന്നവരും ഗവേഷക വിദ്യാർത്ഥികളും റഫറൻസിനായി ആശ്രയിക്കുന്ന സ്ഥലത്താണ് വൈദ്യുതി നിലച്ചതെന്ന് പരാതിക്കാർ അറിയിച്ചു.
ഒക്ടോബർ മൂന്നിനാണ് ഇവിടുത്തെ വൈദ്യുതി നിലച്ചത്. സെക്രട്ടറിയേറ്റിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരായ രാഗം റഹിം, നാരായണദാസ് എന്നിവർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയുള്ള വായനാ മുറിയിൽ പത്രവായനക്കായി നിരവധിയാളുകളാണ് ദിവസേന എത്തുന്നത്. ഇൻഫർമേഷൻ ഓഫീസർ അടക്കം മൂന്ന് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരെല്ലാം ഇരുട്ടിൽ തപ്പുന്നതായും പരാതിയിൽ പറയുന്നു.