
തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ.
ധന വകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ് ന്തെട്ടിക്കുന്ന കണ്ടെത്തൽ. ഗസറ്റഡ് ഉദ്യോഗസ്ഥർ, കോളജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഡോക്ടർമാർ ഉൾപ്പെടെ പെൻഷൻ വാങ്ങുന്നുവെന്നുവാണ് കണ്ടെത്തല്‍.
ക്ഷേമ പെൻഷൻ വാങ്ങുന്ന പട്ടികയിൽ ഹയർ സെക്കണ്ടന്‍ഡറി അധ്യാപകരടക്കമുള്ളവര്‍ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധനവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. കർശന അച്ചടക്ക നടപടിക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശം നൽകിയതായാണ് വിവരം.
പാവങ്ങൾക്ക് മാസം 1600 രൂപ പെൻഷൻ കിട്ടാത്തത് പലപ്പോഴും വാർത്തയാകാറുണ്ട്. ഇത്തരത്തിലുള്ള പെൻഷനാണ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈപ്പറ്റുന്നത്