വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിയെ കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗികമായി അപമാനിച്ചുവെന്ന് പരാതി; ഉ‍ഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശി സ്റ്റേഷനിൽ മരിച്ച നിലയിൽ

Spread the love

ഉഡുപ്പി: പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയിൽ. സ്ത്രീയേയും മക്കളേയും ശല്യം ചെയ്തെന്ന പരാതിയിൽ ഉഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശി മരിച്ചത്. കർണാടകയിലെ ബ്രഹ്മവാറിലാണ് സംഭവം.

ഇയാളെ സ്റ്റേഷനിലേക്ക് എത്തിക്കുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പുലർച്ചെ 3.45ഓടെ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പാറാവ് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരൻ ഇയാളെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

തല ഭിത്തിയിലേക്ക് താങ്ങി വച്ച് ഇരിക്കുന്ന നിലയിൽ കണ്ടെത്തിയ 45കാരന് അനക്കമില്ലെന്ന് കണ്ടെത്തിയതോടെ പൊലീസുകാർ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർകാഡിയിൽ അപരിചിതൻ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് കൊല്ലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിയെ കുട്ടികളുടെ മുന്നിൽ വച്ച് ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി.

യുവതിയുടെ സഹോദരന്റെ പരാതിയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവതിയുടെ സഹോദനാണ് ഇയാളെ പോലീസിന് പിടിച്ച് നൽകിയത്. ബിജുവിന്റെ കുടുംബത്തെ വിവരം അറിയിച്ചതായും സംഭവത്തിൽ ലോക്ക് അപ് മരണത്തിൽ കേസ് എടുത്തതായും ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഡോ. അരുൺ കെ വിശദമാക്കി.