വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് 38,000 രൂപ വില വരുന്ന മൊബൈൽ മോഷ്ടിച്ചു ; പുതുപ്പള്ളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ്

Spread the love

കോട്ടയം : വീട്ടിൽ സഹായം അഭ്യർത്ഥിച്ചെത്തി വീട്ടുകാരെ കബളിപ്പിച്ച് മൊബൈൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി കൈതേപ്പാലം ഐയ്യക്കുന്നേൽ വീട്ടിൽ സുമോദ് എ.എസ് (56), പുതുപ്പള്ളി തച്ചുകുന്ന് ഓലേടത്ത് വീട്ടിൽ മാമാ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (44) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുതുപ്പള്ളി ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് എത്തുകയും സിറ്റൗട്ടിൽ ഇരുന്ന മധ്യവയസ്കയുടെ ഭർത്താവിനോട് ഇതേക്കുറിച്ച് സംസാരിച്ച് ശ്രദ്ധ തിരിപ്പിച്ച് സിറ്റൗട്ടിലെ കസേരയിൽ ഇരുന്ന 38,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത് എസ്.ഐ മാരായ രാജു കെ.സി, ശ്രീനിവാസ്, സി.പി.ഓ മാരായ അജേഷ്, വിവേക്, അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.