
ചെന്നൈ: പോലീസിന്റെ വാഹന പരിശോധനക്കിടെ ലഹരിക്കടത്ത് സംഘം പിടിയിൽ. ദിനേഷ് പ്രതാപ് (23), സന്തോഷ് (18), പ്രവീണ്‍ (20), തേജസ് (8), ഫാത്തിമ മൗഫിയ (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് മെത്ത് അഥവ ക്രിസ്റ്റല്‍ മെത്ത് എന്ന് അറിയപ്പെടുന്ന 7 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. ചെന്നൈയിലെ എസ്പ്ലനേഡ് പോലീസാണ് ഇവരെ പിടികൂടിയത്.
ചെന്നൈയിലെ മന്നാടിക്ക് സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാപരിശോധന നടത്തിയത്. തുടർന്ന് രണ്ട് മോട്ടോർബൈക്കുകളിലായി എത്തിയ നാല് യുവാക്കളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ഇവരില്‍ നിന്നാണ് മെത്ത് കണ്ടെത്തിയത്.
തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ലഹരിക്കടത്തിന്റെ മുഖ്യ ഇടപാടുകാരിയായ ഫാത്തിമയിലേക്ക് പോലീസ് എത്തിയത്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്തു. ലഹരിക്കടത്ത് കേസില്‍ പിതാവ് അറസ്റ്റിലായ ശേഷം മയക്കുമരുന്ന് ബിസിനസ് ഏറ്റെടുത്ത് നടത്തിയ മകളാണ് ഫാത്തിമ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിതാവ് ഷാഹുല്‍ ഹമീദ് മൂന്ന് വർഷം മുൻപായിരുന്നു അറസ്റ്റിലായത്. ഇതോടെ ഷാഹുലിന്റെ കീഴില്‍ പ്രവർത്തിച്ചിരുന്ന യുവാക്കളുടെ സഹായത്തോടെ ഫാത്തിമ ലഹരിക്കടത്തില്‍ സജീവമാവുകയായിരുന്നു.