ജനിച്ച് ഏഴാം നാൾ പാലത്തില്‍ നിന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു: മൃഗങ്ങള്‍ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകള്‍; മരത്തിൽ കുടുങ്ങി കിടക്കുന്നത് കണ്ട് രക്ഷപ്പെടുത്തി: കൃഷ്ണയുടെ അതിജീവനം ഡോക്ടർമാർക്കു പോലും അത്ഭുതം.

Spread the love

ഹമീർപൂർ: കൃഷ്ണയുടെ അതിജീവനം തുടങ്ങുന്നത് ജനിച്ച്‌ ഏഴാം ദിവസം മുതല്‍. മാതാപിതാക്കള്‍ കൊല്ലാനായി പാലത്തില്‍ നിന്ന് വലിച്ചറിഞ്ഞ നവജാത ശിശുവിനെ മരത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കഴിഞ്ഞ ആഗസ്റ്റില്‍ ഉത്തർപ്രദേശിലെ ഹമീർപൂരിലാണ് ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ മാതാപിതാക്കള്‍ ശ്രമിച്ചത്. മരത്തില്‍ കുടുങ്ങിയ കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ മുതുകില്‍ മൃഗങ്ങളുടെ കടി ഉള്‍പ്പെടെ 50 ഓളം മുറിവുകളുണ്ടായിരുന്നു.

ദേഹമാസകലം മുറിവുമായി കുഞ്ഞിനെ കാണ്‍പൂരിലെ ആശുപത്രിയിലേക്കെത്തിക്കുമ്പോള്‍ രക്ഷപ്പെടുമോയെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ടായിരുന്നില്ല. ഒരു കണ്ണ് തുറക്കാൻപോലും സാധിക്കാത്ത നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അവൻ അവയെല്ലാം തരണം ചെയ്ത് പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. 26-ന് ജന്മാഷ്ടമി ദിനത്തില്‍ കണ്ടെത്തിയതിനാലാണ് കുട്ടിക്ക് കൃഷ്ണനെന്ന് പേരിട്ടത്. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് ആശുപത്രി വിട്ടത്.

കുഞ്ഞ് വേദന കൊണ്ട് കരയുമ്പോള്‍ നഴ്‌സുമാർ ദൂരെ നിന്ന് താരാട്ടുപാട്ട് പാടുമായിരുന്നു. എന്നാല്‍ ദേഹമാസകലമുള്ള മുറിവുകള്‍ കാരണം കുഞ്ഞിനെ എടുക്കുവാൻ സാധിക്കില്ലായിരുന്നുവെന്നും ഡോക്ടർ സഞ്ജയ് കല പറഞ്ഞു.

കുട്ടിയുടെ ചികിത്സയ്ക്ക് ഏകദേശം രണ്ട് മാസമെടുത്തു, ഒക്ടോബർ 24 ന് പോലീസിനും ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും കുഞ്ഞിനെ കൈമാറിയതായും ഡോക്ടർ കല പറഞ്ഞു.
രണ്ടു മാസത്തിനുള്ളില്‍ ഞങ്ങള്‍ അവനുമായി വളരെ അടുപ്പമുള്ളപ്പോള്‍, അവൻ്റെ മാതാപിതാക്കള്‍ അവനെ എങ്ങനെ ഒരു പാലത്തില്‍ നിന്ന് എറിയുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

അവർക്ക് അവനെ ആവശ്യമില്ലെങ്കില്‍ പോലും അവർക്ക് അവനെ ആശുപത്രിയിലോ, ക്ഷേത്രത്തിൻ്റെയോ, പള്ളിയുടെയോ മുമ്പില്‍ ഉപേക്ഷിക്കാമായിരുന്നെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.