16കാരിയുടെ ദുരൂഹമരണം : ദേഹത്ത് സിഗരറ്റിന്റെ പൊള്ളലും അടിയേറ്റ മുറിവുകളും ; വീട്ടുടമയും ഭാര്യയും അറസ്റ്റില്‍

Spread the love

ചെന്നൈയിലെ ഫ്ലാറ്റില്‍ വീട്ടുജോലിയ്ക്ക് നിന്ന പതിനാറുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമയും ഭാര്യയും അറസ്റ്റില്‍.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയത്ത് ദേഹമാസകലം സിഗരറ്റു കൊണ്ട് പൊള്ളല്‍ ഏല്‍പ്പിച്ച പാടുകളും അടിയേറ്റ മുറിവുകളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുടമസ്ഥനും ഭാര്യയും അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ പെണ്‍കുട്ടിയെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് വിവരം.

ചെന്നൈ മേത്ത നഗറിലെ സദാശിവം സ്ട്രീറ്റിലെ ഫ്ലാറ്റിലാണ് സംഭവം. വീട്ടുടമസ്ഥരായ മുഹമ്മദ് നവാസും ഭാര്യ നാബിയയുമാണ് ഇവിടെ താമസിക്കുന്നത്. തഞ്ചാവൂർ സ്വദേശിയായ പതിനാറുകാരിയാണ് ഇവരുടെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ലഭിച്ച പരാതിയിലാണ് ഇന്നലെ പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തിയത്. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്ബോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്ബതികളും സുഹൃത്തായ ലോകേഷും ചേർന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്ന വിവരം പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാവലി ദിനത്തില്‍ ജോലി ചെയ്തതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിഗരറ്റ് കൊണ്ടാണ് ദേഹത്ത് പൊള്ളല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ലോകേഷും പെണ്‍കുട്ടിയെ മർദിച്ചതായി പൊലീസ് പറഞ്ഞു. മർദ്ദനത്തില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ ടോയ്‌ലറ്റില്‍ കൊണ്ടുപോയി അടച്ചിടുകയായിരുന്നു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നവാസിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ലോകേഷിനായി തിരച്ചില്‍ തുടരുകയാണ്.