അശ്വിനി കുമാർ വധക്കേസ്: 13 എൽഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു, മൂന്നാം പ്രതി കുറ്റക്കാരൻ

Spread the love

 

കണ്ണൂര്‍: ഇരിട്ടി കീഴൂർ സ്വദേശി
അശ്വിനി കുമാർ (27) നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി. വധക്കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെ വിടുകയായിരുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 14ന് വിധിക്കും.

 

13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു. കേസില്‍ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു.

 

2005 മാർച്ച്‌ 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. കണ്ണൂരിൽനിന്ന്‌ പേരാവൂരിലേക്കുള്ള സ്വകാര്യ ബസ്  യാത്രയിലാണ് ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തിയത്. കേസിൽ 14 എൻഡിഎഫ് പ്രവർത്തകരായിരുന്നു പ്രതികൾ. നാല് പ്രതികൾ ബസിനുള്ളിൽ ആക്രമിച്ചു. അഞ്ച് പേർ പുറത്ത് ജീപ്പിലെത്തി ബോംബെറിഞ്ഞു എന്നായിരുന്നു പോലീസ് കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group