നിന്നെ എനിക്ക് വേണ്ട’ എന്നു പറഞ്ഞ് തോളില്‍ പിടിച്ചു തള്ളി; സ്റ്റേഷനു പുറത്തേക്ക് ഇറക്കിവിട്ടു; സഹോദര പുത്രിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാൻ ലീവെടുത്ത എസ്‌ഐയെ എസ്‌എച്ച്‌ഒ കയ്യേറ്റം ചെയ്തതായി പരാതി; സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച്‌ എസി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നൽകി

Spread the love

കൊച്ചി: ഒരു ദിവസത്തെ ലീവെടുത്തതിന്‍റെ പേരില്‍ എസ്‌ഐയ്ക്ക് എസ്‌എച്ച്‌ഒ വക മര്‍ദ്ദനം. സംഭവത്തില്‍ എറണാകുളം കണ്ണമാലി പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ സിജിന്‍ മാത്യുവിനെതിരെ മട്ടാഞ്ചേരി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി ബി കിരണ്‍ അന്വേഷണം ആരംഭിച്ചു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. കണ്ണമാലി സ്റ്റേഷനിലെ എസ്‌ഐ തൈക്കാട്ടുശേരി സ്വദേശി സന്തോഷിനാണ് മേലധികാരിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

ഞായറാഴ്ച സന്തോഷിന്‍റെ സഹോദര പുത്രിയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി ഒരു ദിവസത്തെ ലീവ് ആവശ്യപ്പെട്ടിരുന്നു. ലീവ് അനുവദിച്ചെന്ന വിശ്വാസത്തില്‍ പിറ്റേന്ന് എസ്‌ഐ സന്തോഷ് ചടങ്ങില്‍ പങ്കെടുക്കവേ സ്റ്റേഷനില്‍ നിന്ന് ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടു വിളിച്ചു. ദൂരെ ആയതിനാല്‍ സന്തോഷിന് ജോലിക്ക് അന്ന് ഹാജരാകാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ യൂണിഫോമില്‍ പോലീസ് സ്റ്റേഷനില്‍ ജോലിക്കായി എത്തിയപ്പോള്‍ സിവില്‍ ഡ്രസില്‍ ആയിരുന്ന എസ്‌എച്ച്‌ഒ സിജിന്‍ മാത്യു “നിന്നെ എനിക്ക് വേണ്ട’ എന്നു പറഞ്ഞ് തോളില്‍ പിടിച്ചു തള്ളി സ്റ്റേഷനു പുറത്തേക്ക് ഇറക്കുകയായിരുന്നുവെന്നു പറയുന്നു.

സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും മട്ടാഞ്ചേരി എസി പരിശോധിച്ച്‌ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് ലഭിക്കുന്ന വിവരം. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചും സംസ്ഥാന ഇന്‍റലിജന്‍സും ഇതു സംബന്ധിച്ച്‌ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്.

എസ്‌എച്ച്‌ഒ സിജിന്‍ മാത്യുവിനെതിരെ മുമ്പും സമാനരീതിയിലുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ട്. പോലീസ് സംഘടനകളും വിഷയം ഗൗരവത്തില്‍ തന്നെയാണ് എടുത്തിരിക്കുന്നത്. ജന്മദിനം, വിവാഹ വാര്‍ഷികം ഉള്‍പ്പെടെയുള്ള പ്രത്യേക ദിനങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന എസ്. ശ്യാംസുന്ദര്‍ ലീവ് അനുവദിച്ചിരുന്നു.