
തിരുവനന്തപുരം : എ, ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയും ജോയിന്റ് ഡി.എം.ഒയും അടങ്ങിയ സമിതിയാണ് റിപ്പോർട്ട് നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്‌ട്രീഷ്യനായ പ്രശാന്തൻ സർവീസ് ചട്ടങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
പ്രശാന്തന്റെ സാന്മത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും സമിതി ശുപാർശ ചെയ്തു. പ്രശാന്തൻ സർവീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നല്‍കിയിരുന്നു. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ പ്രശാന്തന് ഇത്രയും പണം ഉണ്ടായോന്നാണ് ആക്ഷേപം ഉയർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്രോള്‍ പമ്പിന് എൻ.ഒ.സി നല്‍കാത്തതില്‍ അഴിമതി നടന്നതായി എ.ഡി.എമ്മിന് നല്‍കിയ യാത്രഅയപ്പ് യോഗത്തില്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.