
തിരുവമ്പാടി: രാത്രി റോഡരികില്‍ പഴ്സ് കിടക്കുന്നതുകണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തി. കണ്ടക്ടറെക്കൊണ്ട് പഴ്സെടുപ്പിച്ച് സമീപപ്രദേശത്ത കടയില്‍ ഏല്‍പ്പിച്ചു, ഒടുവില്‍ ഉടമയെയും കണ്ടെത്തി.
കട്ടപ്പന-ആനക്കാംപൊയില്‍ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസ് ജീവനക്കാരാണ് വേറിട്ടമാതൃക തീർത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബസ് ആനക്കാംപൊയിലിലേക്ക് പോകവെയാണ് തിരുവമ്ബാടി പെരുമാലിപ്പടി ബസ് സ്റ്റോപ്പ് കഴിഞ്ഞ് കലുങ്കിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ പഴ്സ് വീണുകിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടൻ വണ്ടിനിർത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ പ്രിയൻ മാത്യു, സജി ജേക്കബ് എന്നിവരാണ് മൊബൈല്‍ഫോണും പണവും ഒട്ടേറെ വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥന് ഉടൻ തിരിച്ചുലഭിക്കാൻ നിമിത്തമായത്. കറ്റിയാട് മലബാർ ഹോട്ടല്‍ ഉടമ തുമ്ബക്കോട് അജയ് കുമാറിന്റെ പഴ്സാണ് ബൈക്കില്‍ വീട്ടിലേക്കുപോകവേ കളഞ്ഞുപോയത്.
വിലയേറിയ മൊബൈല്‍ ഫോണ്‍, മൂവായിരം രൂപ, എ.ടി.എം. കാർഡ്, ലൈസൻസ് തുടങ്ങിയ രേഖകളടങ്ങിയ പഴ്സാണ് പാന്റിന്റെ കീശയില്‍നിന്ന് റോഡരികിലേക്ക് വീണുപോയത്. ഏറെദൂരം പിന്നിട്ട് വീട്ടിലേക്കുള്ള വഴിമധ്യേയാണ് പഴ്സ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്.
ഉടൻ മറ്റൊരു ഫോണില്‍നിന്ന് സ്വന്തം ഫോണിലേക്ക് വിളിച്ചു. സമീപപ്രദേശമായ അത്തിപ്പാറയിലെ കടയുടമ സന്തോഷാണ് ഫോണെടുത്തത്. ബസ് ജീവനക്കാർ ഉടമയെ കണ്ടെത്താൻ പഴ്സ് അവിടെ ഏല്‍പ്പിച്ച വിവരം അപ്പോഴാണറിഞ്ഞത്. കെ.എസ്.ആർ.ടി.സി. ജീവനക്കാരോടുള്ള നന്ദിപ്രകടനം വാക്കുകളിലൊതുക്കാൻ പറ്റുന്നതല്ലെന്ന് അജയ് കുമാർ പറഞ്ഞു