play-sharp-fill
ഡയറി എഴുതിയില്ല, അഞ്ചുവയസ്സുകാരന് ക്ലാസ് ടീച്ചറുടെ ക്രൂരമർദ്ദനം; സ്കൂൾ മാനേജ്മെൻറ് ഒത്തുതീർപ്പിനായി ശ്രമിച്ചു എന്നും വഴങ്ങിയില്ലെന്നും രക്ഷിതാവ്; അധ്യാപിക ഒളിവിൽ ആണെന്ന് പോലീസ്; രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

ഡയറി എഴുതിയില്ല, അഞ്ചുവയസ്സുകാരന് ക്ലാസ് ടീച്ചറുടെ ക്രൂരമർദ്ദനം; സ്കൂൾ മാനേജ്മെൻറ് ഒത്തുതീർപ്പിനായി ശ്രമിച്ചു എന്നും വഴങ്ങിയില്ലെന്നും രക്ഷിതാവ്; അധ്യാപിക ഒളിവിൽ ആണെന്ന് പോലീസ്; രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം.

തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്.

ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്.

സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു.

അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.