play-sharp-fill
പട്ടിണി പാവങ്ങളായ സ്ത്രീകളെ ടൂറിസ്റ്റുകള്‍ക്ക് കാഴ്ചവയ്ക്കുന്ന “ആനന്ദ വിവാഹങ്ങൾ” തഴയ്ക്കുന്നു: സ്ത്രീക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതിയും അടിച്ചുമാറ്റി ഇടനിലക്കാർ.

പട്ടിണി പാവങ്ങളായ സ്ത്രീകളെ ടൂറിസ്റ്റുകള്‍ക്ക് കാഴ്ചവയ്ക്കുന്ന “ആനന്ദ വിവാഹങ്ങൾ” തഴയ്ക്കുന്നു: സ്ത്രീക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതിയും അടിച്ചുമാറ്റി ഇടനിലക്കാർ.

ഡൽഹി: ഇന്തോനേഷ്യൻ ഗ്രാമങ്ങളിലെ വിചിത്രമായൊരു തൊഴിലിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നു.
ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍നിന്നുള്ള യുവതികള്‍ പണത്തിനായി പുരുഷ വിനോദ സഞ്ചാരികളുടെ താത്ക്കാലിക ഭാര്യമാരാവുന്ന സബ്രദായമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

അറബ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ പൻകാക്കില്‍ ഈ പ്രതിഭാസം വ്യാപകമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമായും ഏജൻസികള്‍ വഴി നടക്കുന്ന ഇത്തരം ഹ്രസ്വകാല വിവാഹങ്ങള്‍ വഴി ഇന്തോനേഷ്യൻ സ്ത്രീകള്‍ ചൂഷണത്തിനിരയാവുന്നതായാണ് റിപ്പോർട്ടുകള്‍. പ്രാദേശിക സ്ത്രീകള്‍ക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജൻസികളിലൂടെയാണ് ഈ വ്യവസായം വ്യാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയും സഞ്ചാരിയും പരസ്പരം കണ്ട് ഇരുവർക്കും സമ്മതമാണെന്നറിയിച്ചാല്‍ പിന്നെ അനൗപചാരിക വിവാഹമാണ്. ശേഷം വിനോദ സഞ്ചാരികള്‍ സ്ത്രീകള്‍ക്ക് ഒരു വില/വാടക നിശ്ചയിക്കും. അത് ഏജന്‍റ് വഴിയാണ് കൈമാറുക. തുടർന്ന് വിനോദസഞ്ചാരികളുടെ താമസ സ്ഥലത്ത് സ്ത്രീ ലൈംഗികവും ഗാർഹികവുമായ സേവനങ്ങള്‍ അനുഷ്ടിക്കുന്നു. വിനോദ സഞ്ചാരികള്‍ മടങ്ങുമ്പോള്‍ വിവാഹ ബന്ധവും വേർപെടുത്തും.

“ആനന്ദ വിവാഹങ്ങള്‍” എന്നറിയപ്പെടുന്ന ഈ വിവാദപരമായ ആചാരം പല ഇന്തോനേഷ്യൻ ഗ്രാമങ്ങളിലും ‘ലാഭകരമായ വ്യവസായമായി’ വളർന്നിരിക്കുകയാണ് ഇപ്പോള്‍. ഇത് ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു എന്നാണ് ഇതിനു പിന്നില്‍ പ്രവർത്തിക്കുന്നവരുടെ വാദം.

ഇതില്‍ മുന്നില്‍ നിർത്തുന്ന സ്ത്രീകളെക്കാള്‍ പണം സമ്പാദിക്കുന്നത് ഏജന്‍റുമാരും ഉദ്യോഗസ്ഥരുമാണെന്നതാണ് ശ്രദ്ധേയം. വിനോദ സഞ്ചാരികള്‍ നല്‍കുന്ന ആകെ തുകയുടെ പകുതിയിലും താഴെ മാത്രമാണ് ‘വിവാഹത്തിന്’ സന്നദ്ധയാകുന്ന സ്ത്രീക്ക് ലഭിക്കുക.

ദരിദ്ര സ്ത്രീകളുടെ ദുരവസ്ഥയെയാണ് യഥാർഥത്തില്‍ ഇവിടെ വ്യവസായമാക്കി മാറ്റുന്നത്. മാത്രമല്ല, സെക്‌സ് ടൂറിസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിനെക്കുറിച്ചും ഈ സമ്പ്രദായം ഗുരുതരമായ ആശങ്കകള്‍ ഉയർത്തുന്നു. സോഷ്യല്‍ മീഡിയയിലടക്കം ഗുരുതരമായ വിമർശനമാണ് ഈ സമ്പ്രദായത്തിനെതിരേ ഉയരുന്നത്