play-sharp-fill
അഭയക്കേസ് പ്രതി ഫാ.പൂതൃക്കയെ വെറുതെവിട്ട സുപ്രീം കോടതി മുൻ ജഡ്ജി കോട്ടയം രൂപതയുടെ പരിപാടിയില്‍ വിശിഷ്ടാതിഥി ; റിട്ട: ജഡ്ജി പങ്കെടുത്തത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരില്‍ ഏർപ്പെടുത്തിയ അവാർഡ് ഡോ.മാത്യു പാറയ്ക്കലിന് നല്‍കുന്ന ചടങ്ങിൽ

അഭയക്കേസ് പ്രതി ഫാ.പൂതൃക്കയെ വെറുതെവിട്ട സുപ്രീം കോടതി മുൻ ജഡ്ജി കോട്ടയം രൂപതയുടെ പരിപാടിയില്‍ വിശിഷ്ടാതിഥി ; റിട്ട: ജഡ്ജി പങ്കെടുത്തത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരില്‍ ഏർപ്പെടുത്തിയ അവാർഡ് ഡോ.മാത്യു പാറയ്ക്കലിന് നല്‍കുന്ന ചടങ്ങിൽ

സ്വന്തം ലേഖകൻ

കോട്ടയം: അഭയക്കേസ് പ്രതി ഫാ.പൂതൃക്കയെ വെറുതെവിട്ട സുപ്രീം കോടതി മുൻ ജഡ്ജി കോട്ടയം രൂപതയുടെ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. റിട്ട: ജഡ്ജി പങ്കെടുത്തത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരില്‍ ഏർപ്പെടുത്തിയ അവാർഡ് ഡോ.മാത്യു പാറയ്ക്കലിന് നല്‍കുന്ന ചടങ്ങിലാണ്.

ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പൂതൃക്കയില്‍, സിസ്റ്റർ സെഫി എന്നിങ്ങനെ സിബിഐ അന്വേഷണ സംഘം പ്രതിചേർത്ത മൂന്നുപേരില്‍ ഫാ പൂതൃക്കയിലിനെ ഒഴിവാക്കിയത് 2018ല്‍ തിരുവനന്തപുരം സിബിഐ കോടതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ അഭയ ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ ജോമോൻ പുത്തൻപുരയ്ക്കല്‍ നല്‍കിയ ഹർജിയും അതിൻ്റെ അപ്പീലും 2019ല്‍ ഹൈക്കോടതി തള്ളി. ഇതിനെ തുടർന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷൻ തള്ളിയതോടെ ആണ് ഫാ പൂതൃക്കയില്‍ കേസില്‍ നിന്ന് ഒഴിവായത്.

2019 ഡിസംബറില്‍ ഈ സ്പെഷ്യല്‍ ലീവ് പെറ്റീഷൻ പരിഗണനക്ക് വന്നത് ജസ്റ്റിസ് അബ്ദുല്‍ നസീറിൻ്റെ ബെഞ്ചില്‍ ആയിരുന്നു. കേസില്‍ ഫാ ജോസ് പൂതൃക്കയിലിന്‍റെ പങ്ക് വ്യക്തമല്ല എന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. കേസിലെ ഒന്നാം പ്രതിയായ ഫാ തോമസ് കോട്ടൂരിന്‍റെ സുഹൃത്താണ് എന്ന കാരണം കൊണ്ട് ജോസ് പൂതൃക്കയിലിന് കേസിൻ്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് അബ്ദുല്‍ നസീർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഇതേ അബ്ദുല്‍ നസീർ ആണ് അഞ്ചു വർഷത്തിനുള്ളില്‍ അന്ന് പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുള്ള, അവരുള്‍പ്പെട്ട കോട്ടയം രൂപതയുടെ പരിപാടിയില്‍ വിശിഷ്ടാതിഥി ആയി പങ്കെടുത്തത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഇന്നിപ്പോള്‍ ആന്ധ്ര പ്രദേശ് ഗവർണർ ആണെന്ന വ്യത്യാസം മാത്രം. അയോധ്യാ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ഉള്‍പെട്ട അബ്ദുല്‍ നസീർ 2023 ജനുവരിയില്‍ വിരമിക്കുകയും ഫെബ്രുവരിയില്‍ തന്നെ ഗവർണർ സ്ഥാനം അദ്ദേഹത്തെ തേടിയെത്തുകയും ആയിരുന്നു.

തുടക്കം മുതല്‍ സിസ്റ്റർ അഭയ കേസില്‍ ഇടപെടാൻ ശ്രമിച്ചുവെന്ന് ജോമോൻ പുത്തപുരയ്ക്കലിൻ്റെ പരാതിയില്‍ ആരോപണ വിധേയനായ ജസ്റ്റിസ് സിറിയക് ജോസഫ് ആയിരുന്നു ഇന്നലത്തെ പരിപാടിയുടെ സംഘാടകൻ.

അഭയ കൊല്ലപ്പെടുമ്ബോള്‍ അവരുള്‍പ്പെട്ട കോട്ടയം രൂപതയുടെ മെത്രാനെന്ന നിലയില്‍ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരില്‍ ഏർപ്പെടുത്തിയ അവാർഡ് ഡോ.മാത്യു പാറയ്ക്കലിന് നല്‍കുന്നത് ആയിരുന്നു ചടങ്ങ്. ഇതേ ചടങ്ങില്‍ വിശിഷ്ടാതിഥി ആയി പങ്കെടുക്കാൻ എത്തിയതോടെ രണ്ടു മുൻ ജഡ്ജിമാരും തമ്മിലുള്ള അന്തർധാര വ്യക്തമായെന്ന് ജോമോൻ പുത്തൻപുയ്ക്കല്‍ പറഞ്ഞു.

അഭയ കേസില്‍ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ച ഫാ തോമസ് കോട്ടൂരിൻ്റെ സ്വന്തം സഹോദരൻ, സിറിയക് ജോസഫിൻ്റെ ഭാര്യയുടെ സ്വന്തം സഹോദരിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്ന് ജോമോൻ പുത്തൻപുരയ്ക്കല്‍ ആരോപിച്ചു. ഈ കുടുംബ ബന്ധത്തിന് പുറമെ കർണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇരുവരും ഒന്നിച്ച്‌ പ്രവർത്തിച്ചതിൻ്റെ അടുപ്പവും ഉണ്ട്