വിവാഹം കഴിഞ്ഞത് ഒരു മാസം മുൻപ് ; ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചു ; അഭിഭാഷികയായ നവവധുവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് കണ്ടെയ്‌നർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് കണ്ടെയ്‌നർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയാണ് അപകടത്തിൽ പെട്ടത്. കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദനാ(29)ണ് മരിച്ചത്.
ഭർത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖിൽ ജിത്തുമൊത്ത് ബൈക്കിൽ യാത്ര ചെയ്യവേ കണ്ടെയ്നർ ലോറി ബൈക്കിന് പുറകിൽ ഇടിക്കുകയും റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. കൃപയുടെ മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ അഖിൽ ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയായ കൃപ മുകുന്ദനും അഖിൽ ജിത്തുമായുള്ള വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 21നായിരുന്നു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്ത് ഹെവി വാഹനങ്ങൾക്ക് യാത്ര വിലക്ക് നിലനിൽക്കുമ്പോഴും ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കുന്നു എന്നതും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.