play-sharp-fill
കോട്ടയം കറുകച്ചാലില്‍ ഉള്ള യുവതിയുമായി യുവാവിന്റെ അശ്ലീല ചാറ്റുകള്‍ ; സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് വൈദികനെതിരെയുള്ള അശ്ലീലസന്ദേശം ; യഥാർത്ഥ പ്രതിയെ കണ്ടെത്തിയെങ്കിലും പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ നിയമനടപടിക്കൊരുങ്ങി വൈദികൻ

കോട്ടയം കറുകച്ചാലില്‍ ഉള്ള യുവതിയുമായി യുവാവിന്റെ അശ്ലീല ചാറ്റുകള്‍ ; സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് വൈദികനെതിരെയുള്ള അശ്ലീലസന്ദേശം ; യഥാർത്ഥ പ്രതിയെ കണ്ടെത്തിയെങ്കിലും പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ നിയമനടപടിക്കൊരുങ്ങി വൈദികൻ

സ്വന്തം ലേഖകൻ

അടിമാലി: തന്‍റെ പേരില്‍ അശ്ലീല വാട്സ്‌ആപ് ചാറ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യാക്കോബായ സഭയിലെ വൈദിക പ്രതിനിധിയായ മാനേജിങ് കമ്മിറ്റിയംഗം ഫാ. ബിനോയ് ചാത്തനാട്ട്. ഹൈറേഞ്ചിലെ വിവിധ പള്ളികളില്‍ മൂന്ന് പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന ഫാ. ബിനോയി വർക്കി ചാത്തനാട്ട് 2023ല്‍ മുരിക്കുംതൊട്ടി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായി പ്രവർത്തിക്കുമ്ബോഴാണ് ഇദ്ദേഹം ഒരു യുവതിയുമായി നടത്തിയ വാട്സ്‌ആപ് ചാറ്റ് എന്ന തരത്തില്‍ പള്ളിയില്‍ ഉള്‍പ്പെടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ ആരോ കൊണ്ടിട്ടത്. ഇത് തന്‍റെ വാട്സ്‌ആപ് ചാറ്റല്ലെന്ന് വ്യക്തമാക്കിയ ഫാ. ബിനോയി ഇതുസംബന്ധിച്ച്‌ ശാന്തൻപാറ പൊലീസിലും സൈബർ സെല്ലിലും പരാതി നല്‍കി.

നടപടി ഉണ്ടാകാത്തതിനാല്‍ ജില്ല പൊലീസ് മേധാവിയെ നേരില്‍കണ്ട് പരാതി നല്‍കി. തുടർന്ന് സൈബർ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫാ. ബിനോയി വർക്കി ചാത്തനാട്ടിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത എറണാകുളം കലൂർ സ്വദേശിയായ പി.എം. നിഖില്‍ എന്ന യുവാവ് കോട്ടയം കറുകച്ചാലില്‍ ഉള്ള യുവതിയുമായി അശ്ലീല ചാറ്റുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും തൊടുപുഴ സി.ജെ.എം കോടതിയില്‍ അന്തിമ വിചാരണ നടന്നുവരികയുമാണ്. എന്നാല്‍ വാട്സ്‌ആപ് ചാറ്റുകള്‍ വ്യാജമാണെന്നറിഞ്ഞിട്ടും മുരിക്കുംതൊട്ടി സെന്‍റ് ജോർജ്ജ് പള്ളിയിലെ അന്നത്തെ ട്രസ്റ്റിയുടെ നിർദേശപ്രകാരം ഓഫിസ് ക്ലർക്കാണ് പള്ളിയിലെ കംപ്യൂട്ടറില്‍ നിന്ന് ഇതിന്‍റെ പകർപ്പുകള്‍ എടുത്ത് പലസ്ഥലത്തും ഇട്ടതെന്ന് വ്യക്തമായതായി ഫാ. ബിനോയ് ചാത്തനാട്ട് പറഞ്ഞു.

ഈ സന്ദേശം പ്രചരിച്ചതിന്‍റെ പേരില്‍ തന്നെ മാങ്കുളം പള്ളിയിലേക്ക് സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതിനു പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.