play-sharp-fill
സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചു, അമ്മയെ ഒഴിവാക്കി തന്നെ ഒറ്റയ്‌ക്ക് ഓഡിഷനെന്ന് പറഞ്ഞ് ഹോട്ടലിലെത്തിച്ചു, അവിടെ ഉണ്ടായിരുന്ന ആറുപേരിൽ ഒരാൾ ശരീരത്തിൽ സ്പർശിച്ചു, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചെറിയൊരു അഡ്ജസ്റ്റ്മെൻ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു; ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ​ആരോപണവുമായി ബന്ധുവായ 26കാരി

സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചു, അമ്മയെ ഒഴിവാക്കി തന്നെ ഒറ്റയ്‌ക്ക് ഓഡിഷനെന്ന് പറഞ്ഞ് ഹോട്ടലിലെത്തിച്ചു, അവിടെ ഉണ്ടായിരുന്ന ആറുപേരിൽ ഒരാൾ ശരീരത്തിൽ സ്പർശിച്ചു, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചെറിയൊരു അഡ്ജസ്റ്റ്മെൻ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു; ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ​ആരോപണവുമായി ബന്ധുവായ 26കാരി

കൊച്ചി: ജയസൂര്യ ഉൾപ്പടെ ഏഴ് പേർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ​ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്സ് മാഫിയയ്‌ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് 26കാരിയുടെ തുറന്നുപറച്ചിൽ. സംഭവത്തിൽ യുവതി ഡിജിപിക്ക് പരാതി നൽകി. 2014ലാണ് സംഭവം.

സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഇവർ‌ തന്നെ ചെന്നൈയിലെത്തിക്കുന്നതെന്ന് യുവതി പറഞ്ഞു. സിനിമയിൽ അവസരം ലഭിച്ചാൽ ഭാവി ഭദ്രമാകുമെന്ന് ധരിപ്പിച്ചാണ് ഇവർ അവിടെ എത്തിച്ചത്. അമ്മയ്‌ക്കൊപ്പമാണ് ചെന്നൈയിലേക്ക് പോകുന്നത്. അവിടെ എത്തിയതിന് ശേഷം അമ്മയെ ഒഴിവാക്കി തന്നെ ഒറ്റയ്‌ക്കാണ് ഓഡിഷനെന്ന് പറഞ്ഞ് കൊണ്ടുപോയതെന്ന് 26-കാരി പറഞ്ഞു. ബന്ധു ആയതിനാൽ തന്നെ കൂടെ പോകുന്നതിലോ കൊണ്ടുപോകുന്നതിലോ അസ്വാഭാവികയൊന്നും തോന്നിയില്ല.


ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ ആറ് പേരോളം ഉണ്ടായിരുന്നു. അവരിലൊരാൾ ശരീരത്തിൽ സ്പർശിക്കുകയും മുടിയിൽ പിടിക്കുകയും ചെയ്തു. അസ്വാഭാവികത തോന്നി പേടിച്ച് അലറിയപ്പോൾ നടി ദേഷ്യപ്പെട്ടു. വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ പേടിക്കേണ്ട, ഞാൻ കൂടെയില്ലെ എന്ന് അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയൊരു അഡ്ജസ്റ്റ്മെൻ്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നും അവർ പറഞ്ഞതായി 26കാരി പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ബഹളം വച്ച് ഇറങ്ങി വന്നു. തന്നെ മാത്രമല്ല, മറ്റ് പലരെയും ഇത്തരത്തിൽ എത്തിച്ച് നൽകിയിട്ടുണ്ടെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ടെന്നും അവർ പറ‍ഞ്ഞു.

16-ാം വയസിലാണ് ദുരനുഭവമുണ്ടായതെന്നും അതിന് ശേഷം അവരുമായി അടുപ്പമില്ലെന്നും യുവതി വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിനായി നടി പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.