വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി: തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്: ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

Spread the love

തിരുവനന്തപുരം:മീൻപിടിത്തത്തിനിടെ വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

തമിഴ്‌നാട് രാമേശ്വരത്ത് പാമ്പൻ പാലത്തിനു സമീപത്തെ കടൽത്തീരത്താണ് മൃതദേഹങ്ങൾ കണ്ടത്.

പൂന്തുറ മൂന്നാറ്റുമുക്ക് മദർതെരേസ കോളനി സ്വദേശി ക്ലീറ്റസിന്റെ(54)യും വിഴിഞ്ഞം കടയ്ക്കുളം സ്വദേശിയും അടിമയുടെയും കമലമ്മയുടെയും മകനുമായ ഫ്രെഡി(50)യുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് മറൈൻ പോലീസിന്റെ മണ്ഡപം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞം കോസ്റ്റൽ പോലീസിനു വിവരം നൽകുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ രാമേശ്വരത്ത് എത്തി.

ക്ലീറ്റസിന്റെ കൈയിൽ പച്ചകുത്തിയിരുന്ന കുരിശ്ശടയാളവും ഫ്രെഡിയുടെ കാലിൽ അപകടത്തെത്തുടർന്നുണ്ടായ അടയാളവുമാണ് തിരിച്ചറിയാൻ സഹായിച്ചത്.

ഓഗസ്റ്റ് 21-ന് വിഴിഞ്ഞം കടലിൽ കരയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ ശക്തമായ തിരയിൽപ്പെട്ട് ഇവരുടെ വള്ളങ്ങൾ മറിയുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവരെ മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു.