13 ​ഗ്രാം മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഭവം; പ്രതികളായ രണ്ട് യുവതികൾ പിടിയിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്; യുവതികൾ വൻ തട്ടിപ്പ് സംഘത്തിന്റെ കണ്ണികളെന്ന് സൂചന; ഇവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

കൊല്ലം: ഇരവിപുരത്ത് മുക്കുപണ്ടം പണയം വച്ച്, പണം കൈക്കലാക്കാൻ ശ്രമിച്ച പ്രതികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗീത, ഗിരിജ എന്നിവരാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്.

ഈ സ്ത്രീകൾക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ടെന്നാണ് പോലീസ് ഈ ഘട്ടത്തിൽ കരുതുന്നത്. അയത്തിൽ സ്വദേശികളായ ഗീതയും ഗിരിജയും മുമ്പ് നടത്തിയ തട്ടിപ്പുകളെക്കുറിച്ച് പോലീസിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.
പുന്തലത്താഴത്തു പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗീതയും ഗിരിജയും പിടിയിലായത്.

13 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താനായിരുന്നു നീക്കം. എന്നാൽ, സംശയം തോന്നിയ ജീവനക്കാർ നടത്തിയ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. പ്രതി രക്ഷപ്പെടാതിരിക്കാൻ നടപടികൾ മനപ്പൂർവും വൈകിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധനകാര്യ സ്ഥാപനത്തിന്റെ ഉടമ ഈ സമയം കൊണ്ട് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇരവിപുരം പോലീസ് എത്തി ഗീതയെ പിടികൂടി. പോലീസ് എത്തിയതറിഞ്ഞ് പുറത്തു കാത്തുനിന്ന ഗീതയുടെ കൂട്ടാളി ഗിരിജ രക്ഷപ്പെട്ടു. എന്നാൽ വൈകാതെ ഇവരെയും പിടികൂടി.

ഇവർ പല സ്ഥാപനങ്ങളിലും മുക്കുപണ്ടം വച്ച് പണം തട്ടിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓരോ തട്ടിപ്പും. പ്രതികൾക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ടെന്ന് പോലീസ് പറയുന്നു. ഇവരിൽ ചിലരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. യുവതികളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരവിപുരം പോലീസ് അന്വഷണം തുടരുകയാണ്.