മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മരക്കൊമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി ; പ്രതിയെ പിടികൂടി പള്ളിക്കത്തോട് പോലീസ് ; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

പള്ളിക്കത്തോട് : യുവാവിനെ വഴിയിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. അകലകുന്നം കടലുമ്മാക്കൽ ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് എം.ജി (27) യാണ് പള്ളിക്കത്തോട് പോലീസിന്റെ പിടിയിലായത്.

ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ രതീഷ് എം.റ്റിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ളാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഇയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയായിരുന്നു. പ്രതിയുടെ മർദ്ദനത്തെ തുടർന്ന് യുവാവിൻ്റെ ആന്തരികാവയവങ്ങൾക്ക് മുറിവേൽക്കുകയും മരണപ്പെടുകയുമായിരുന്നു.

പ്രതിക്ക് യുവാവിനോട് മുൻ വൈരാഗ്യം  നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കൊലപാതക ശേഷം സംഭവസ്ഥലത്ത് നിന്ന് പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്.എ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകൾക്കും ശക്തമായ വാഹന പരിശോധനയ്ക്ക് നിർദ്ദേശം നൽകുകയും തുടർന്ന് പോലീസ് നടത്തിയ തെരച്ചിൽ പ്രതിയെ കുറവിലങ്ങാടിന് സമീപത്ത് നിന്നും പിടികൂടുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ മാരായ ഷാജി, ജോബി ജേക്കബ്, എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, ജയരാജ്, സി.പി.ഓ മാരായ രാജേഷ്, അനീഷ് ഐപ്പ്, ഷമീർ, രാഹുൽ, ശാന്തി, മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.