
40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലും സ്ത്രീകളിലുമാണ് ഇന്ത്യയില്‍ ക്യാൻസർ കേസുകളില്‍ 20 ശതമാനവും കാണപ്പെടുന്നതെന്ന് പഠനം.
ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ്.
ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ആണ് എന്ന് റിപ്പോർട്ടില്‍ പറയുന്നു. ഈ ക്യാൻസറുള്ളത് 26 ശതമാനം പേരിലാണ്.16 ശതമാനം പേരെയാണ് വൻകുടല്‍, ആമാശയം, ദഹനനാളത്തിലെ അർബുദം എന്നിവ ബാധിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. രക്താർബുദം 9 ശതമാനവും സ്തനാർബുദം 15 ശതമാനവുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാൻസർ മുക്ത് ഭാരത് കാമ്ബെയ്‌നിന് നേതൃത്വം നല്‍കുന്ന പ്രിൻസിപ്പല്‍ ഇൻവെസ്റ്റിഗേറ്ററും സീനിയർ ഓങ്കോളജിസ്റ്റുമായ ആശിഷ് ഗുപ്ത പറഞ്ഞത് യുവാക്കള്‍ക്കിടയില്‍ ക്യാൻസർ കേസുകള്‍ വർദ്ധിക്കുന്നതിന് പിന്നില്‍ മോശം ജീവിതശൈലിയാണെന്ന് ആണ്.
ഭക്ഷണ ശീലങ്ങളിലെ മാറ്റം, അമിതവണ്ണം ,അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണത്തിന്റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവ ക്യാൻസർ സാധ്യത കൂട്ടുന്ന അപകട ഘടകങ്ങളാണെന്ന് ആശിഷ് ഗുപ്ത പറഞ്ഞു. യുവതലമുറയില്‍ ക്യാൻസർ സാധ്യത തടയാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പൂർണമായും ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു.
ക്യാൻസറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ കേസുകളില്‍ 27 ശതമാനവും എന്നും 63 ശതമാനം മൂന്ന്, നാല് ഘട്ടങ്ങളിലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പഠനം നടത്തിയത് മാർച്ച് 1 നും മെയ് 15 നും ഇടയില്‍ ഫൗണ്ടേഷന്റെ ക്യാൻസർ ഹെല്‍പ്പ് ലൈൻ നമ്ബറില്‍ വിളിച്ച ഇന്ത്യയിലുടനീളമുള്ള 1,368 ക്യാൻസർ രോഗികളിലാണ്.