
പത്തനംതിട്ട : കുട്ടികളുടെ സങ്കട കുറിപ്പ് സ്വീകരിച്ച് ലൈൻമാൻ ഫ്യൂസ് ഊരാതെ തിരികെ പോയി. മീറ്റർ ബോർഡിനടുത്തു വച്ചിരുന്ന 500 രൂപ എടുത്ത് ബിൽ അടച്ചു . കോഴഞ്ചേരിയിലാണ് കണ്ണു നനയിക്കുന്ന സംഭവം.
‘സർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂകൂളിൽ പോകുവാ സർ..’ ബിൽ കുടിശികയായതിനെ തുടർന്ന് വൈദ്യുതി വിഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത് സങ്കടക്കുറിപ്പ് മീറ്ററിനോടു ചേർന്നായിരുന്നു വെള്ളപ്പേപ്പ റിൽ എഴുതിയ അപേക്ഷയും 500 രൂപയും.
കുറിപ്പിലുള്ള മൊബൈൽ നമ്പറിലേക്ക് കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻ സി. എം.വിനേഷ് വിളിച്ചപ്പോൾ ഗൃ ഹനാഥനാണ് ഫോൺ എടുത്തത്. സ്കൂളിൽ പോകുന്നതിനു മുൻപ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടു ക്കാമെന്നും പറഞ്ഞു. വൈദ്യു തി വിഛേദിക്കാതെ വിനേഷ് തിരികെപ്പോയി ബിൽ അടച്ചു. ചെറുകോൽ അരീക്കൽഭാഗം

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വദേശിയായ ഗൃഹനാഥനും എട്ടിലും പതിനൊന്നിലും പഠിക്കുന്ന പെൺമക്കളുമാണ് വീട്ടിലുള്ളത്. സുഖമില്ലാതിരിക്കുന്ന സു;ഹ്യത്തിൻ്റെ ചെറിയ തുണിക്കട നോക്കിനടത്തുകയാണ് ഗൃഹനാഥൻ സാമ്പത്തിക ബുദ്ധിമുട്ടുമൂലം പലപ്പോഴും ബിൽ അടയ്ക്കാതെ വൈറ്റുതി വിച്ഛേദിച്ചിട്ടുണ്ട്. പിന്നീട് പണം ലഭിക്കുന്നതനുസരിച്ചാണ് അടച്ചിരുന്നത്. ഇത്തവണയും സമയത്ത് അടയ്ക്കാനായില്ല. ഫ്യൂസ് ഊരുന്നതിനു മുൻപ് പണം സ്വരൂപിച്ചെങ്കിലും ഗൃഹ നാഥന് ജോലിക്കുപോകേണ്ടി വന്നതിനാൽ സ്കൂളിൽ പോകും മുൻപ് മക്കളാണ് കുറിപ്പെഴുതിയ
പെൺകുട്ടികളുടെ മാതാവി നെ കാണാതായിട്ട് 3 വർഷമാ യി. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്. വാതിലിനു പകരം തുണികെട്ടി മറച്ചിരി ക്കുകയാണ്. തുണിക്കടയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരു മാനം ജീവിതച്ചെലവുകൾക്കു പോലും തികയില്ല. പല ദിവസ ങ്ങളിലും ഇരുട്ടിലിരുന്ന് പഠിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും
വിദ്യാർഥിനികൾ പറഞ്ഞു. സംഭവമറിഞ്ഞ യൂത്ത് കോൺ ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ കുട്ടികളുടെ 5 വർഷത്തെ പഠനച്ചെലവുകളും വീടിൻ്റെ 2 വർഷത്തെ വൈദ്യുതിത്തുകയും ഏറ്റെടുക്കുമെന്ന് : അറിയിച്ചിട്ടുണ്ട്.