![അരുണിനെ പൊലീസ് പൂട്ടി,കാത്തിരിക്കുന്നത് മുൻ കാമുകിയുടെ മരണം ഉൾപ്പടെ പത്തോളം കേസുകളുടെ പുനരന്വേഷണം, പ്രതിയെ ബന്ധുക്കളും കയ്യൊഴിഞ്ഞു അരുണിനെ പൊലീസ് പൂട്ടി,കാത്തിരിക്കുന്നത് മുൻ കാമുകിയുടെ മരണം ഉൾപ്പടെ പത്തോളം കേസുകളുടെ പുനരന്വേഷണം, പ്രതിയെ ബന്ധുക്കളും കയ്യൊഴിഞ്ഞു](https://i0.wp.com/thirdeyenewslive.com/storage/2019/04/IMG_20190408_082912.jpg?fit=652%2C319&ssl=1)
അരുണിനെ പൊലീസ് പൂട്ടി,കാത്തിരിക്കുന്നത് മുൻ കാമുകിയുടെ മരണം ഉൾപ്പടെ പത്തോളം കേസുകളുടെ പുനരന്വേഷണം, പ്രതിയെ ബന്ധുക്കളും കയ്യൊഴിഞ്ഞു
സ്വന്തംലേഖകൻ
തൊടുപുഴ: കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അരുണ്‍ ആനന്ദിനെ കാണാൻ ബന്ധുക്കളാരുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളുടെ അമ്മയെ ഫോണിൽ അറസ്റ്റു വിവരം പൊലീസ് അറിയിച്ചിരുന്നു.എന്നാൽ, മകനെ കാണാൻ താത്പര്യം പ്രകടിപ്പിക്കാനോ പ്രതികരിക്കാനോ ഇവർ തയാറായില്ല. സൈനിക ഉദ്യോഗസ്ഥനുമായ ഏക സഹോദരനും പ്രതി ജയിലഴികൾക്കുള്ളിലായിട്ടും കാണാൻ താത്പര്യപ്പെട്ടില്ല. അതേസമയം, തനിക്കായി കോടതിയിൽ ഹാജരാകാൻ സഹോദരൻ എറണാകുളത്തുനിന്നുള്ള അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ഇയാൾ
പൊലീസിനോടു പറഞ്ഞു.
പൊക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി..
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലപ്പെട്ട കുട്ടിയുടെ നാലു വയസുകാരനായ ഇളയ സഹോദരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂത്ത കുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ജയിലിലെത്തിയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന സിഐ അഭിലാഷ് ഡേവിഡ് രേഖപ്പെടുത്തിയത്. മർദനമേറ്റ കുട്ടിയോടൊപ്പം ആശുപത്രിയിലെത്തിച്ച ഇളയ കുട്ടിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദനവും പീഡനവും ഏറ്റതായി വ്യക്തമായത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റത്തിനു പുറമേ പോക്സോ വകുപ്പുകളും ചുമത്തുകയായിരുന്നു.
കാത്തിരിക്കുന്നത് ഒട്ടേറെ കേസുകൾ..
അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റവും പോക്സോ വകുപ്പുകളുമാണു പ്രധാനമായി പോലീസ് ചുമത്തിയിരിക്കുന്നതെങ്കിലും വരാനിരിക്കുന്നത് വിവിധ കേസുകളിൻമേലുള്ള അന്വേഷണം. ഇയാളുടെ പേരിൽ നിലവിൽ ഉണ്ടായിരുന്ന ക്രിമിനൽ കേസുകൾ പോലീസ് വീണ്ടും പരിശോധിക്കും. കൂടാതെ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പത്തു മാസം മുൻപ് അകാലത്തിൽ മരിച്ചതിനെ സംബന്ധിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലും തുടർ അന്വേഷണം ഉണ്ടാകും. പ്രതി ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന കാലത്തുണ്ടായിരുന്ന കാമുകി ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പോലീസ് അന്വേഷണത്തിനു വിധേയമാക്കും. കുട്ടികളുടെ പേരിൽ ബാങ്കിൽ മുത്തച്ഛൻ നിക്ഷേപിച്ചിരുന്ന പണം ആൾമാറാട്ടം നടത്തി തട്ടിയെടുത്തതിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ മറ്റു ജോലികൾ ചെയ്യാതെ ആർഭാട ജീവിതം നയിച്ചിരുന്ന പ്രതിയുടെ സാന്പത്തിക സ്രോതസുകളെകുറിച്ചും ക്രിമിനൽ ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു.
പഴുതടച്ചുള്ള തെളിവുകളുമായി പോലീസ്..
ഏഴു വയസുകാരൻ മൃഗീയ മർദനമേറ്റു മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായി പഴുതടച്ചുള്ള അന്വേഷണത്തിനു പോലീസ്.കുട്ടിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പ്രതി തിരുവനന്തപുരം നന്തൻകോട് കടവത്തൂർകാസിൽ അരുണ്‍ ആനന്ദിനെതിരേ കൊലക്കുറ്റം ചുമത്തിയെങ്കിലും ഇയാൾക്കെതിരേ കൂടുതൽ തെളിവുകൾ സമാഹരിക്കാനാണ് അന്വേഷണ സംഘം തയാറെടുക്കുന്നത്. ഇതിനായി കുട്ടിയുടെ മാതാവിനെ അടുത്ത ദിവസം തന്നെ കൂടുതൽ വിശദമായി ചോദ്യം ചെയ്യും. പ്രതിക്കെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അമ്മയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടാൻ പോലീസ് തീരുമാനിച്ചത്.