play-sharp-fill
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് കെകെ രമ ; മൗനം പാലിച്ച് മുഖ്യമന്ത്രി, പകരം മറുപടി നൽകിയത് മന്ത്രി വീണാ ജോർജ്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങൾ എണ്ണിപ്പറഞ്ഞ് കെകെ രമ ; മൗനം പാലിച്ച് മുഖ്യമന്ത്രി, പകരം മറുപടി നൽകിയത് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെകെ രമ ആരോപിച്ചു.പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്.

മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച്‌ അവര്‍ പറഞ്ഞു.പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മർദ്ദിച്ച സംഭവത്തില്‍


കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.2 പ്രതികള്‍ അറസ്റ്റിലായി.കാലടി കോളേജിലെ പെണ്‍ കുട്ടികളുടെ ഫോട്ടോ പ്രചഠിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂച്ചാക്കലില്‍ പെണ്‍ കുട്ടിയെ ആക്രമിച്ചത് പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണെന്നും രമ ആരോപിച്ചു.കുസാറ്റില്‍ പെണ്‍ കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവി ആയ അധ്യാപകനാണ്.കാലടി കോളേജില്‍ പെണ്‍കുട്ടികളുടെ ചിത്രം അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചത് എസ്‌എഫ്‌ഐക്കാരനായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു.കെസിഎ കോച്ച്‌ പെണ്‍ കുട്ടികളെ പീഡിപ്പിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വെച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.അതില്‍ ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം.ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണ്.മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു

സർക്കിരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളു.മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.പ്രാദേശിക സിപിഎം പ്രതികളെ സംരക്ഷിക്കുന്നില്ല.കെസിഎ – കുട്ടികളെ പീഡിപ്പിച്ച കോച്ച്‌ ഇപ്പോ ജയിലിലാണ്.പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണത്തിന്റെ ഇര ആണ് താൻ എന്നും വീണ ജോർജ് പറഞ്ഞു.ഇടത് നേതാക്കള്‍ക്ക് എതിരെ സൈബർ ആക്രമണം നടത്തിയവർക്ക് കോണ്‍ഗ്രസ് പിന്നീട് പദവി നല്‍കി. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കാലത്തു ഇടത് സ്ഥാനാർഥിക്കെതിരെ മോർഫ് ചെയ്തു ചിത്രം പ്രചരിപ്പിച്ചു.വടകരയില്‍ കെക ഷൈലജക്ക് എതിരെ ആര്‍എംപി നേതാവ് പറഞ്ഞത് എന്താണെന്നും അവര്‍ ചോദിച്ചു