play-sharp-fill
‘ശരീരമാകെ മുറിവുകള്‍; തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു; കേള്‍വിശക്തി പോയി’; വിവാഹം കഴിഞ്ഞ് 6-ാം നാള്‍ മുതല്‍ ഭര്‍ത്താവിൻ്റെ പീഡനം; മർദനവിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;  പരാതിയുമായി നവവധു

‘ശരീരമാകെ മുറിവുകള്‍; തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു; കേള്‍വിശക്തി പോയി’; വിവാഹം കഴിഞ്ഞ് 6-ാം നാള്‍ മുതല്‍ ഭര്‍ത്താവിൻ്റെ പീഡനം; മർദനവിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പരാതിയുമായി നവവധു

മലപ്പുറം: വേങ്ങരയില്‍ നവവധുവിന് ഭർതൃവീട്ടില്‍ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി.

വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതല്‍ തന്നെ മൊബൈല്‍ ചാർജർ ഉപയോഗിച്ചും കൈകൊണ്ടും
ക്രൂരമായി മർദിച്ചു.


മർദനത്തില്‍ പെണ്‍കുട്ടിയുടെ കേള്‍വി ശക്തി തകരാറിലായി. ശരീരമാസകലം മുറിവുകള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയവും കൂടുതല്‍ സ്ത്രീധനം ചോദിച്ചുമായിരുന്നു മർദ്ദനം. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. മർദനവിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

2024 മെയ് 2 ന് ആയിരുന്നു വിവാഹം. മർദനം രൂക്ഷമായപ്പോള്‍ മെയ് 22 ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23 ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്.

മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.