
ഗയാന: ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് കീഴടക്കി ആധികാരിക ജയത്തോടെ ഇന്ത്യ ഫൈനലില്‍.
ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
അഡ്ലെയ്ഡില് 2022ലെ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പത്ത് വിക്കറ്റിന് കീഴടക്കി നാണം കെടുത്തിയ ജോസ് ബട്ലറെയും സംഘത്തെയും ഗയാനയില്‍ കനത്ത തിരിച്ചടി നല്‍കിയാണ് രോഹിതും സംഘവും ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്. ബാറ്റിംഗില്‍ മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയും സൂര്യകുമാർ യാദവിനൊപ്പമുള്ള കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പിന്നർമാരായ അക്ഷർ പട്ടേലും കുല്‍ദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം.
പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്സർ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്സർ പട്ടേലിന്റെ പന്തില്‍ ബെയർസ്റ്റോ ക്ലീൻ ബൗള്‍ഡ്. മൊയീൻ അലിയെ അക്സറിന്റെ പന്തില്‍ സ്റ്റമ്പിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറൻ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്.
5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.