video
play-sharp-fill

ഖജനാവ് കാലി, പ്രതിസന്ധിക്ക് മുമ്പിൽ വീണ്ടും കടമെടുത്ത് സംസ്ഥാന സർക്കാർ, ഒരു മാസത്തെ കുടിശിക തീർക്കാൻ കടമെടുക്കുന്നത് 1500 കോടി,  ഒരു മാസത്തെ പെൻഷൻ കൊടുക്കാൻ വേണ്ടത് 900 കോടി, ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപ, മൂന്ന് മാസത്തിൽ എടുക്കാവുന്നതിന്റെ പരമാവധി സർക്കാർ കടമായി എടുക്കുന്നു, കൂടുതൽ പരിധി കിട്ടുമെന്ന പ്രതീക്ഷയിൽ കേരളം

ഖജനാവ് കാലി, പ്രതിസന്ധിക്ക് മുമ്പിൽ വീണ്ടും കടമെടുത്ത് സംസ്ഥാന സർക്കാർ, ഒരു മാസത്തെ കുടിശിക തീർക്കാൻ കടമെടുക്കുന്നത് 1500 കോടി, ഒരു മാസത്തെ പെൻഷൻ കൊടുക്കാൻ വേണ്ടത് 900 കോടി, ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപ, മൂന്ന് മാസത്തിൽ എടുക്കാവുന്നതിന്റെ പരമാവധി സർക്കാർ കടമായി എടുക്കുന്നു, കൂടുതൽ പരിധി കിട്ടുമെന്ന പ്രതീക്ഷയിൽ കേരളം

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതും പ്രധാനകാരണങ്ങളായി സമിതി കണ്ടെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ക്ഷേമപേൻഷൻ ഉടൻ നൽകണമെന്ന സിപിഎം നിർദ്ദേശം ​ഗൗരവത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സർക്കാർ. കുടിശ്ശിക വന്ന പെൻഷൻ വിതരണം തുടങ്ങാനായി സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുകയാണ്. ഇതിൽനിന്നാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ ഉദ്ദേശിക്കുന്നത്.

ക്ഷേമ പെൻഷൻ നല്‍കിയില്ലെങ്കില്‍ സർക്കാരിന്റെ പ്രതിച്ഛായ ഇനിയും മോശമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോള്‍ നല്‍കുന്നത്. ജൂൺ 26 മുതൽ പെൻഷൻ വിതരണം ചെയ്യുമെന്നാണ് വിവരം. എല്ലാമാസവും പെൻഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് പുതിയ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പരിമിതികള്‍ക്കിടയില്‍നിന്നുകൊണ്ട് ജനക്ഷേമസർക്കാരായി മാറാനുള്ള കർമരേഖയാണ് സിപിഎം സർക്കാരിന് മുന്നില്‍ വയ്ക്കുന്നത്. അതുകൊണ്ടാണ് കടമെടുത്തും പെൻഷൻ നല്‍കുന്നത്. ക്ഷേമ പെൻഷൻ കുടിശ്ശിക സമയ ബന്ധിതമായി കൊടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവില്‍ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. ഇതില്‍ ഒരു ഗഡു ഉടൻ കൊടുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. പെൻഷൻ കാര്യത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണമെന്ന് ധനമന്ത്രി പറയുന്നു.

ക്ഷേമപെൻഷന്റെയും സർക്കാർജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീർക്കലിനാകും സർക്കാരിന് ഇനിയുള്ള മുൻഗണന. ഓരോ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിശോധിച്ച്‌ അതില്‍നിന്ന് സർക്കാർ ഇടപെടലിന് മുൻഗണന നിശ്ചയിച്ചു നല്‍കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും മാസങ്ങളിലും കടം എടുക്കേണ്ടി വരും.

കേന്ദ്ര വിഹിതം അടക്കം കിട്ടിയാലേ കേരളത്തിന് മുമ്പോട്ട് ഈ സാമ്പത്തിക വർഷം പോകാൻ കഴിയൂ. കടമെടുത്ത് പെൻഷനും മറ്റും നല്‍കുമ്പോള്‍ വികസന പ്രശ്‌നങ്ങളും പ്രതിസന്ധിയിലാകും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും.

ഈ വർഷം ഡിസംബർവരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതായത് മൂന്ന് മാസം കൊണ്ടു തന്നെ കടമെടുക്കാൻ കഴിയുന്ന ഭൂരിഭാഗവും കടമെടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇത് വരും മാസങ്ങളില്‍ ഖജനാവിനെ വലിയ പ്രതിസന്ധിയിലാക്കും. കേന്ദ്ര സർക്കാരില്‍ നിന്നും കടമെടുക്കാൻ കൂടുതല്‍ പരിധി കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം.