
സ്വന്തം ലേഖകൻ
കോട്ടക്കല്‍: മാട്രിമോണിയല്‍ സൈറ്റുകളില്‍ മിലിട്ടറി ഉദ്യോഗസ്ഥൻ എന്ന വ്യാജ പ്രൊഫൈല്‍ നല്കി പത്തോളം സ്ത്രീകളില്‍ നിന്ന് സ്വർണ്ണവും പണവും തട്ടിയ യുവാവ് പിടിയില്‍.
എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അയ്യപ്പദാസ് എന്ന സിയാദിനെയാണ് (33) കാടാമ്ബുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് നിന്നാണ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിലിട്ടറി ഉദ്യേഗസ്ഥനെന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി മുസ്ലീം മാട്രിമോണിയല്‍ സൈറ്റുകളില്‍ സിയാദ്, അഫ്സല് എന്നീ പേരുകളിലും ഹിന്ദു സൈറ്റുകളില്‍ സുദീപ്, അഭിലാഷ്, അജിത് എന്നും, ക്രിസ്ത്യൻ മാട്രിമോണിയലില്‍ അലക്സ് എന്ന പേരും നല്‍കിയായിരുന്നു തട്ടിപ്പ്. വിവാഹ ബന്ധം വേർപെടുത്തിയതും അല്ലാത്തവരുമായ സ്ത്രീകളില്‍ നിന്നാണ് വിവാഹ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത്. ഓരോ സ്ത്രീകളെയും വിളിക്കുന്നതിനായി ഓരോ സിം കാർഡ് ആണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
മാരാരിക്കുളത്തുള്ള യുവതിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും പാലക്കാട് അലനല്ലൂരിലുള്ള അവിവാഹിതയായ യുവതിയില്‍ നിന്ന് പത്തു ലക്ഷവും ചാവക്കാട്ട് വിധവയായ സ്ത്രീയില്‍ നിന്നും പത്തു ലക്ഷവും സ്വർണ്ണമാലയും മാനന്തവാടിയിലെ യുവതിയില്‍ നിന്ന് 1,32,000 രൂപയും കാടാമ്ബുഴയിലെ സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷം രൂപയുമാണ് തട്ടിയത്. പത്തനംതിട്ട മണിമലയിലുള്ള സ്ത്രീയെ കബളിപ്പിച്ച് പണം തട്ടിയതിന് മാരാരിക്കുളം സ്റ്റേഷനിലും കേസുണ്ട്. പണം തട്ടിയശേഷം മുങ്ങുകയാണ് ഇയാളുടെ പതിവ്.