play-sharp-fill
തോക്കും മാനിന്റെ കൊമ്പും യുവതി കണ്ടതോടെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു ; പിന്നീട് ലഭിക്കാനുള്ള ശമ്പളം ചോദിച്ചതോടെ യുവതിയെ തോട്ടം ഉടമയും സൂപ്പർവൈസറും ചേർന്ന് മർദിച്ചതായി പരാതി

തോക്കും മാനിന്റെ കൊമ്പും യുവതി കണ്ടതോടെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു ; പിന്നീട് ലഭിക്കാനുള്ള ശമ്പളം ചോദിച്ചതോടെ യുവതിയെ തോട്ടം ഉടമയും സൂപ്പർവൈസറും ചേർന്ന് മർദിച്ചതായി പരാതി

പീരുമേട് : ശമ്പളം ചോദിച്ച യുവതിയെ തോട്ടം ഉടമയും സൂപ്പർവൈസറും മർദ്ദിച്ചതായി പരാതി. വണ്ടിപ്പെരിയാർ 63-ാം മൈലില്‍ പ്രവർത്തിക്കുന്ന ഏലത്തോട്ടത്തിലും ഇവരുടെ റിസോർട്ടിലും ജോലി ചെയ്ത് വന്നിരുന്ന പള്ളിപ്പടിമുടിയില്‍ കിഴക്കേതില്‍ അനിലിന്റെ ഭാര്യ അനീഷയ്ക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ നാല് വർഷമായി അനീഷയും ഭർത്താവ് അനിലും ഇവിടെ ജോലിയെടുക്കുന്നു. റിസോർട്ടില്‍ ജോലി ചെയ്യുമ്ബോള്‍ തോക്കും മാനിന്റെ കൊമ്ബും കണ്ടതോടെ ഉടമയ്ക്ക് ഇവരെ ഇവിടെ ജോലിക്ക് നിറുത്താൻ ബുദ്ധിമുട്ടായതോടെ ജോലി വിട്ടു. തുടർന്ന് ഇവർക്ക് ലഭിക്കാനുള്ള ശമ്ബളമായ 27,000 രൂപ ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇന്നലെ രാവിലെ ഇവിടുത്തെ സൂപ്പർവൈസറായ ബിനോയ് മാത്യുവിനെ വഴിയില്‍ വച്ച്‌ കാണുകയും ബാക്കി ശമ്ബളം ചോദിക്കുകയും ചെയ്തു.

ഈ സമയം സൂപ്പർവൈസർ അനീഷയുടെ കഴുത്തില്‍ കടന്നുപിടിക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന വടിവാളെടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി. അവിടെ എത്തിയ നാട്ടുകാർ ഇയാളെ പിടിച്ചു മാറ്റിയപ്പോള്‍ സമീപത്തെ വേലിയിലേക്ക് തള്ളി’ ഇടുകയും വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതായും അനീഷ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോർട്ട് ഉടമ മുമ്ബ് ആനക്കൊമ്ബ് കേസില്‍ പ്രതിയായിരുന്നെന്നും ഈ കേസില്‍ നിന്ന് രക്ഷപെട്ട തനിക്ക് ഈ പ്രശ്നവും നിസാരമായി തീർക്കാനാവുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് അനീഷയുടെ ഭർത്താവ് അനില്‍ പറഞ്ഞു.