play-sharp-fill
കൂമ്പിന് ഇടി കിട്ടിയത് പിണറായിയുടെ അഹങ്കാരത്തിന് ; സി പി എമ്മിന്റെ ഉന്നത നേതാക്കളായ എ. വിജയരാഘവൻ,കെ കെ ശൈലജ, എളമരം കരീം, ഡോ.തോമസ് ഐസക്ക്, എം വി ജയരാജൻ എന്നിവർ തകർന്നടിഞ്ഞു; പിടിച്ച് നിന്നത് മന്ത്രി കെ രാധാകൃഷ്ണൻ മാത്രം

കൂമ്പിന് ഇടി കിട്ടിയത് പിണറായിയുടെ അഹങ്കാരത്തിന് ; സി പി എമ്മിന്റെ ഉന്നത നേതാക്കളായ എ. വിജയരാഘവൻ,കെ കെ ശൈലജ, എളമരം കരീം, ഡോ.തോമസ് ഐസക്ക്, എം വി ജയരാജൻ എന്നിവർ തകർന്നടിഞ്ഞു; പിടിച്ച് നിന്നത് മന്ത്രി കെ രാധാകൃഷ്ണൻ മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎമ്മിന് കേരളത്തില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ. അഞ്ചു സീറ്റില്‍ ജയമുറപ്പിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത്. ജനം വിധിഎഴുതിയപ്പോൾ കൂമ്പിന് ഇടി കിട്ടിയത് പിണറായിയുടെ അഹങ്കാരത്തിന്.


സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി എസ് വിജയരാഘവനായിരുന്നു സ്ഥാനാർത്ഥികളിലെ സംഘടനാ പ്രധാനി. എളമരം കരിമിനേയും കെകെ ശൈലജയേയും തോമസ് ഐസക്കിനേയും എംവി ജയരാജനേയും എല്ലാം മത്സരിപ്പിച്ചതിന് പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ചിലർക്കുണ്ടെന്ന് വിലയിരുത്തലുകളും ഉയർന്നു. സിപിഎമ്മില്‍ ഭാവി മുഖ്യമന്ത്രിയായി കണ്ട ശൈലജ ടീച്ചറും തോറ്റു. ഇതോടെ സിപിഎമ്മില്‍ ചിലർ പാർട്ടിക്കുള്ളില്‍ ശത്രുവായി കണ്ട എല്ലാവരും 2024ലെ ജനവിധിയില്‍ തോറ്റു. മന്ത്രിയായ കെ രാധാകൃഷ്ണനും ഈ പട്ടികയിലുണ്ടെന്ന് ചിലർ പ്രചരിച്ചിരുന്നു. പക്ഷേ തദ്ദേശവാസിയെന്ന ജനകീയ മുഖം ആലത്തൂരില്‍ രാധാകൃഷ്ണന് തുണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരിക്കാൻ ഒരു താല്‍പ്പര്യവുമില്ലായിരുന്ന കെകെ ശൈലജയെ പോലും വടകരയില്‍ മത്സരിപ്പിച്ചു. അതിന് ശേഷം പാനൂരില്‍ ബോംബ് പൊട്ടിച്ചു. ടിപി ചന്ദ്രശേഖരിന്റെ കൊലപാതകികളെ മഹത്വവല്‍ക്കരിച്ചു. ഇതെല്ലാം വടകരയില്‍ ഷാഫി പറമ്ബിലിന് വലിയ വിജയമൊരുക്കി. അങ്ങനെ കേരളത്തിലെ ഏറ്റവും ജനകീയയായ രാഷ്ട്രീയ നേതാവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന സ്ഥിതി വന്നു. ഇതിന് പിന്നില്‍ സിപിഎമ്മിലെ ചില അടിയൊഴുക്കുകളും കാരണമായി എന്ന് കരുതുന്നവരുണ്ട്. പിണറായിക്ക് പകരം സിപിഎമ്മിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ശൈലജ. അടുത്ത തവണ രണ്ടു തവണ എംഎല്‍എയായെന്ന ന്യായത്തില്‍ ശൈലജയ്ക്ക് നിയമസഭാ സീറ്റും നല്‍കില്ല. അങ്ങനെ ശൈലജ ടീച്ചറുടെ രാഷ്ട്രീയ ജീവിതം തളർച്ചയിലേക്ക് പോകും.

സിപിഎമ്മില്‍ ഇനി ആത്മപരിശോധനയുടെ കാലമാകും. ശൈലജ അടക്കം പരാതികള്‍ നേതൃത്വത്തിന് മുന്നില്‍ വയ്ക്കാൻ സാധ്യതയുണ്ട്. വടകരയിലും കണ്ണൂരിലുമെല്ലാം സിപിഎമ്മില്‍ പലവിധ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. ഇപി ജയരാജൻ അടക്കമുള്ളവരുടെ വിവാദമുണ്ടാക്കലും ശൈലജയെ പോലുള്ളവരെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. തോല്‍വിയെല്ലാം ഈ വിഷയങ്ങള്‍ നേതൃത്വത്തിന് മുന്നിലേക്ക് എത്തും. കൂടുതല്‍ ഉള്‍പാർട്ടി ചർച്ചകള്‍ സിപിഎമ്മില്‍ ആവശ്യമാണെന്ന തിരിച്ചറിയല്‍ ഈ തോല്‍വിയില്‍ നിന്നും സിപിഎമ്മിന് അകത്തുണ്ടാകുന്നുണ്ട്. എന്നാല്‍ ലോക്‌സഭയിലെ ദേശീയ രാഷ്ട്രീയമാണ് തോല്‍വിക്ക് കാരണമെന്ന വിലയിരുത്തല്‍ ചർച്ചയാക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കത്തി നിന്ന സിപിഎം നേതാവായിരുന്നു എംഎ ബേബി. കുണ്ടറയില്‍ നിന്നും ഉജ്ജ്വല വിജയം നേടിയ ബേബി. പക്ഷേ കൊല്ലത്ത് എൻകെ പ്രേമചന്ദ്രനെതിരെ മത്സരിച്ച ബേബി ക്ലച്ചു പിടിക്കാതെ പോയി. പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചത് ബാധിച്ചത് ബേബിയെയായിരുന്നു. സിപിഎമ്മിന്റെ ഭാവി മുഖ്യമന്ത്രിയായി പലരും കണ്ട ബേബിയുടെ രാഷ്ട്രീയത്തില്‍ അങ്ങനെ ട്വിസ്റ്റുണ്ടായി. പിന്നീടൊരിക്കലും തിരഞ്ഞെടുപ്പില്‍ പോലും ബേബി മത്സരിച്ചില്ല. പോളിറ്റ്ബ്യൂറോ അംഗമായി ഡല്‍ഹിയില്‍ ഒതുങ്ങി. 2019ലും സിപിഎമ്മിലെ ഔദ്യോഗിക പക്ഷക്കാരുടെ കണ്ണിലെ കരടുകള്‍ തോറ്റു. ചെന്താരകമെന്ന് ഏവരും വിശേഷിപ്പിക്കുന്ന പിജെ ജയരാജൻ തോറ്റതോടെ പാർട്ടിക്കുള്ളിലെ സംഘടനാ കരുത്തെല്ലാം ചോർന്നു.

എംബി രാജേഷും കെ എൻ ബാലഗോപാലും പി രാജീവും വിഎൻ വാസവനും തോറ്റു. ഇതില്‍ പലരും നേതൃത്വത്തിന് മുകളില്‍ വളർന്നവരായിരുന്നു. അവർ പാർട്ടിക്ക് വിധേയരായി. അങ്ങനെ അവർ നിയമസഭയില്‍ മത്സരിച്ചു എല്ലാവരും മന്ത്രിമാരായി. എന്നാല്‍ നേതൃത്വത്തിന് താല്‍പ്പര്യമില്ലാത്ത എ പ്രദീപ് കുമാറിന് എന്തു സംഭവിച്ചുവെന്നതും ചരിത്രം. മലബാറില്‍ ചിലരുടെ വളർച്ചയ്ക്ക് തടസ്സമായി പലരും കണ്ടത് പ്രദീപ് കുമാറിനേയും പി ജയരാജനേയുമായിരുന്നു. ആ ലക്ഷ്യം അവർ 2019ല്‍ ഈ ജനകീയരെന്ന് ഏവരും കരുതിയ സിപിഎം നേതാക്കളെ തോല്‍പ്പിച്ച്‌ നേടി.