play-sharp-fill
കരുണാകരനെ കൈവിട്ട തൃശൂർ മക്കളേയും കൈവിട്ടു, ചേട്ടൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെടുമ്പോൾ ചിരിക്കുന്നത് അനിയത്തി, അച്ഛന്റെ തട്ടകം കോൺ​ഗ്രസിനെ തള്ളി, വടകരയിൽ ഷാഫി ജയിക്കുമ്പോൾ മുരളീധരൻ തോൽവിയെ നേരിടുന്നത് എങ്ങനെ?

കരുണാകരനെ കൈവിട്ട തൃശൂർ മക്കളേയും കൈവിട്ടു, ചേട്ടൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെടുമ്പോൾ ചിരിക്കുന്നത് അനിയത്തി, അച്ഛന്റെ തട്ടകം കോൺ​ഗ്രസിനെ തള്ളി, വടകരയിൽ ഷാഫി ജയിക്കുമ്പോൾ മുരളീധരൻ തോൽവിയെ നേരിടുന്നത് എങ്ങനെ?

തൃശൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മാളയുടെ പ്രിയങ്കരനായിരുന്ന വ്യക്തിയായിരുന്ന കെ കരുണാകരൻ. ജനങ്ങൾക്ക് എന്നും പ്രിയങ്കരനായിരുന്ന ലീഡർ. തൃശൂരിലെ കരുത്തിലാണ് കണ്ണൂരിലെ ചിറയ്ക്കലില്‍ നിന്നുള്ള കണ്ണോത്ത് കരുണാകരൻ കേരളത്തിന്റെ ലീഡറായത് .

ചിത്രകല പഠിക്കാൻ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ കരുണാകരൻ ലോക്‌സഭാ അങ്കത്തിന് തൃശൂരിലെത്തി. എന്നാൽ, വിവി രാഘവൻ എന്ന സിപിഐക്കാരന്റെ ജനകീയ സ്ഥാനം കരുണാകരന് മുകളിലായി.


ഇതോടെ കരുണാകരൻ തോൽവി അറിയേണ്ടിവന്നു. 1996ലെ തോൽവിയ്ക്ക് ശേഷം മുകുന്ദപുരം എന്ന പഴയ ലോക്‌സഭാ മണ്ഡലത്തില്‍ കരുണാകരന്റെ മകള്‍ പത്മജ മത്സരത്തിന് ഇറങ്ങി. അവിടെ പത്മജയേയും തൃശൂർ കൈവിട്ടു.കൂടാതെ, കരുണാകരനെ ധിക്കരിച്ച്‌ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച വൈദ്യുതി മന്ത്രിയായ കെ മുരളീധരനെയും തൃശൂർ തോൽപ്പിച്ചു. ഇതെല്ലാം കരുണാകരൻ എന്ന ജനകീയ നേതാവ് നേരിട്ട തിരിച്ചടികളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന വടക്കാഞ്ചേരി മണ്ഡലത്തിലും മുരളീധരൻ തോറ്റു. വടക്കാഞ്ചേരി രാഷ്ട്രീയം ഇടതിലേയ്ക്ക് ചാഞ്ഞു. എന്നാൽ, തോൽക്കാനാകാത്ത മനസ്സുമായി മുരളീധരൻ വീണ്ടും ഇവിടെ അങ്കത്തിന് വന്നപ്പോൾ അച്ഛനെപോലെ മകനും ഇവിടെ തോൽവിയറിഞ്ഞു. അച്ഛന്റെ മരണശേഷം രണ്ടും തവണ മകൾ പത്മജ തൃശൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും അവിടെയും തോൽവിയായിരുന്നു ഫലം. എന്നാൽ, ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പത്മജ ബിജെപിയിൽ എത്തി. പിന്നാലെ കെ മുരളീധരൻ വടകരയില്‍ നിന്നും കെ മുരളീധരൻ തൃശൂരില്‍ മത്സരത്തിന് എത്തി.

ബിജെപി സ്ഥാനാർസ്ഥി സുരേഷ് ​ഗോപിയെ തോൽപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളി. വടകരയില്‍ എംപിയായ ശേഷം നേമത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുരളീധരൻ മത്സരിച്ചിരുന്നു. അവിടേയും മൂന്നാം സ്ഥാനമായിരുന്നു മുരളിക്ക്. എന്നാല്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെ തോല്‍പ്പിക്കുന്നതിനുള്ള വോട്ട് മുരളീധരൻ പിടിച്ചു. യുഡിഎഫിന്റെ വോട്ട് വിഹിതം കൂടുകയും ചെയ്തു. എന്നാല്‍ തൃശൂരിലേത് മുരളിയെ തകർക്കുന്ന തോല്‍വിയാണ്.

ആദ്യം തൃശൂർ കോൺ​ഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ചത് ടി എൻ പ്രതാപനെ ആയിരുന്നു. എന്നാൽ, ടിഎൻ പ്രതാപനെ മാറ്റിയാണ് സുരേഷ് ഗോപിയെ നേരിടാൻ മുരളി എത്തിയത്. അങ്ങനെ മുരളിയുടെ മാത്രം താല്‍പ്പര്യമായിരുന്നു തൃശൂരിലെ സ്ഥാനാർത്ഥിത്വം. വടകരയില്‍ ഷാഫി പറമ്പിൽ വൻ വിജയം നേടുമ്പോഴാണ് അച്ഛന്റെ പഴയ തട്ടകത്തില്‍ സുരേഷ് ഗോപിക്ക് മുമ്പില്‍ മുരളീധരൻ വലിയ തോല്‍വി നേരിടുന്നത്.

അതേസമയം, സുരേഷ് ​ഗോപി തൃശൂരിൽ ജയിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പത്മജാ വേണുഗോപാലാണ്. തൃശൂരില്‍ മത്സരിക്കാനെത്തിയ മുരളീധരൻ ബിജെപി ക്യാമ്പിലെത്തിയ പത്മജയെ പരിഹസിച്ചിരുന്നു. എനിക്ക് ഇങ്ങനെയൊരു സഹോദരി ഇല്ലെന്ന് പോലും പറഞ്ഞു. എന്നാല്‍ ചേട്ടന്റെ വശങ്ങളില്‍ നില്‍ക്കുന്നവർ ചേട്ടനെ തോല്‍പ്പിക്കുമെന്ന് പത്മജ ചേട്ടന് മറുപടി നൽകിയിരുന്നു.

മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോകുമ്പോള്‍ അനുജത്തി പറഞ്ഞത് മുരളീധരൻ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കരുണാകരന്റെ പഴയ തട്ടകമായ തൃശൂർ മുരളീധരനെ കൈവിട്ടും. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോകുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ താരമായി മാറുകയാണ് സുരേഷ് ഗോപി.