play-sharp-fill
പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി, വോട്ടെണ്ണലിൽ പങ്കെടുപ്പിക്കാതിരിക്കാനു‌ള്ള നീക്കമെന്ന് സൂചന, തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്ന തരത്തിൽ അഖിലേഷ് യാദവിന്റെ സോഷ്യൽമീ‍ഡിയ പോസ്റ്റ്

പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി, വോട്ടെണ്ണലിൽ പങ്കെടുപ്പിക്കാതിരിക്കാനു‌ള്ള നീക്കമെന്ന് സൂചന, തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്ന തരത്തിൽ അഖിലേഷ് യാദവിന്റെ സോഷ്യൽമീ‍ഡിയ പോസ്റ്റ്

ലഖ്നൌ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയതായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടെണ്ണലിൽ പങ്കെടുക്കാതിരിക്കാനാണ് ഇവരെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്ന രീതിയിലാണ് അഖിലേഷ് യാദവ് സോഷ്യൽ മീ‍‍ഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

വോട്ടെണ്ണൽ നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും കർശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഓഫീസർമാരെ മാറ്റി സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ടെണ്ണൽ പൂർത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.