
വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വരന്റെ വീട്ടിലെത്തി; വരനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് 35കാരി എത്തി ; തുടരന്വേഷണത്തിൽ തട്ടിപ്പ് നവവധു തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും എത്തി ; അന്വേഷണത്തില്‍ തെളിഞ്ഞത് വരന്റെ അവിഹിതം ; ലക്ഷ്യമിട്ടത് സ്ത്രീധന സ്വര്‍ണ്ണവുമായി വിദേശത്തേക്ക് പറക്കാൻ ; വരനെ കുടുക്കി വധുവിന്റെ പരാതി ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെര്‍ഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും രംഗത്ത്. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നല്‍കിയത്.
കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തർക്കം ഉടലെടുക്കുകയും നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടരന്വേഷണത്തിലാണ് തട്ടിപ്പ് നവ വധു തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധുക്കളും എത്തി. ഏതായാലും ആദ്യ ദിവസം തന്നെ തർക്കം അറിഞ്ഞതു കൊണ്ട് തല്ലും മർദ്ദനവും ഒന്നും സംഭവിച്ചില്ല.
മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാർ മനഃപൂർവ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വർണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുൻ വിവാഹം കഴിച്ചതെന്നും ഇവർ ആരോപിച്ചു.
സംഭവത്തില്‍ നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനും എതിരേ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാദമുണ്ടായ ശേഷമാണ് നാട്ടുകാർ ഇതെല്ലാം വധുവിന്റെ ബന്ധുക്കളെ അറിയിച്ചത്.