‘ദ്രോഹിക്കാൻ ശ്രമിച്ചവര്‍ക്ക് തക്കതായ തിരിച്ചടി ലഭിക്കും; ഞാൻ ആര്‍ക്കും പണം നല്‍കിയിട്ടില്ല’; യുഡിഎഫിന് വേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരിച്ച്‌ ബിജു രമേശ്

Spread the love

തിരുവനന്തപുരം: യുഡിഎഫിന് വേണ്ടി വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി വ്യവസായി ബിജു രമേശ് രംഗത്ത്.

താൻ ആർക്കും പണം നല്‍കിയിട്ടില്ലെന്നും തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളനിയില്‍ എത്തിയത് വസ്തുവിന്റെ കാര്യം സംസാരിക്കാനാണ്.

പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്തിയില്ല. സിപിഐഎമ്മിന് അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണെന്നും ബിജു രമേശ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ യുഡിഎഫിനായി വോട്ടർമാർക്ക് പണം നല്‍കിയെന്ന് ആരോപിച്ച്‌ സിപിഐഎം പ്രവർത്തകർ ബിജു രമേശിനെ തടഞ്ഞു വച്ചിരുന്നു. വൈകിട്ട് ആറരയോടെ തിരുവനന്തപുരം അരുവിക്കരയില്‍ ഉള്ള തേക്കേമല കോളനിയില്‍ എത്തിയ ബിജു രമേശിനെ സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു.

വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തടഞ്ഞത്. പിന്നാലെ അരുവിക്കര പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോളനിയില്‍ എത്തി വീടുകളിലും ബിജു രമേശിന്റെ വാഹനങ്ങളിലും പരിശോധന നടത്തി.

പിന്നീട് സംഘർഷ സാധ്യത ഒഴിവാക്കാൻ ബിജു രമേശിനെ അരവിക്കര പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ സംസാരിക്കവേ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചു.