play-sharp-fill
കെ എം മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

കെ എം മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി

കോട്ടയം : കേരള രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് ഇന്നേക്ക് അഞ്ചുവർഷം.  കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമായിരുന്നു കെ എം മാണിയുടെ വിയോഗം.

അതേസമയം കെ.എം.മാണിയില്ലാത്ത ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടിയാണ് ഈ തവണത്തേത്. അതിനാല്‍ രാഷ്ട്രീയപരമായും മാണിയുടെ ചരമദിനത്തിന് ഇക്കുറി ഏറെ പ്രാധാന്യമുണ്ട്.


അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കെ മാണിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരമവാർഷികത്തിൽ പതിവ് കേരള കോണ്‍ഗ്രസ് എം. കോട്ടയം തിരുനക്കരയില്‍ വിപുലമായ പരിപാടിയാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9ന് ആരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ സമാപിക്കും.

ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ (13), ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച എംഎല്‍എ (24 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം (12), കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമവകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളാണ്.

പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗം, അച്ച്‌യുതമേനോന്‍ സര്‍ക്കാരില്‍ തുടങ്ങി, കെ കരുണാകരന്‍, എ കെ ആന്റണി, ഇ കെ നായനാര്‍ അവസാനം ഉമ്മന്‍ചാണ്ടി നയിച്ച സര്‍ക്കാരുകളിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

1975 ഡിസംബര്‍ 26-ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബിജോണിന്റെ റെക്കാഡ് സ്വന്തം പേരിലാക്കി. കോട്ടയം മീനച്ചില്‍ താലൂക്കില്‍ കര്‍ഷകദമ്ബതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്. 2019 ഏപ്രില്‍ 9ന് അന്തരിച്ചു.