play-sharp-fill
സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോൾ പരിചയപ്പെട്ടു; പരാതി പരിഹരിച്ച്‌ ഡോക്ടറുടെ ഫോണ്‍ നമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി,പിന്നെ പീഡനവും പണം തട്ടലും ; മലയൻകീഴ് മുൻ എസ് എച്ച്‌ ഒയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോൾ പരിചയപ്പെട്ടു; പരാതി പരിഹരിച്ച്‌ ഡോക്ടറുടെ ഫോണ്‍ നമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി,പിന്നെ പീഡനവും പണം തട്ടലും ; മലയൻകീഴ് മുൻ എസ് എച്ച്‌ ഒയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മലയിൻകീഴ് ബലാത്സംഗക്കേസ് അട്ടിമറിക്കാൻ നടത്തിയത് സമാനതകളില്ലാത്ത നീക്കമാണ് പോലീസ് നടത്തിയത്. എന്നാല്‍ ഇര പരാതിയില്‍ ഉറച്ചു നിന്നതോടെ, പൊലീസിന്റെ അട്ടിമറി ശ്രമങ്ങള്‍ നിയമ വഴിയില്‍ പൊളിയുകയാണ് ഉണ്ടായത്. ഇനിയെങ്കിലും സൈജുവിനെ കേരളാ പൊലീസ് അറസ്റ്റു ചെയ്യുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ബലാത്സംഗ കേസില്‍ വ്യാജരേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ്.എച്ച്‌.ഒ. എ.വി സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ പ്രതിയായ സൈജു രണ്ടു വർഷത്തോളമായി ഒളിവില്‍ കഴിയുകയാണ്. സൈജുവിനെ പൊലീസില്‍ നിന്നും എന്നത്തേക്കുമായി പിരിച്ചു വിടാൻ പൊലീസ് മേധവിമാർ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ചില കേന്ദ്രങ്ങള്‍ അട്ടിമറിച്ചു. പൊലീസിലെ ഇടതു സംഘടനയിലെ പ്രമുഖനായിരുന്നു കേസും പ്രശ്‌നവും വരുന്നതിന് മുൻപ് സൈജു.

സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. സൈജു ജിഡി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാൻ ഒരു താല്‍പ്പര്യവും കാട്ടിയില്ല. ഇതിനിടെ മറ്റൊരു പീഡനക്കേസും എത്തി. ഇതിലെ ഇരയെ ഭീഷണിപ്പെടുത്തി ആ കേസ് പിൻവലിച്ചു. എന്നാല്‍ മലയിൻകീഴിലെ പരാതിയില്‍ ഡോക്ടർ നിയമ നടപടിയുമായി മുൻപോട്ട്പോയി. ഇതോടെ ഹൈക്കോടതിയില്‍ നിന്നും നീതി കിട്ടി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടർ ജിഡിയില്‍ തിരുത്തല്‍ വരുത്തിയെന്നാരോപിച്ച്‌ നല്‍കിയ ഹർജിയിലാണ് നടപടി.


ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നല്‍കിയെന്നതിന്റെ രേഖയാണ് സ്റ്റേഷനില്‍ വ്യാജമായി തിരുകി കയറ്റിയത്. മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നില്‍ എന്ന് വരുത്തുന്നതിനാണ് ജനറല്‍ ഡയറിയില്‍ തിരുത്തല്‍ വരുത്തിയതെന്നായിരുന്നു ആരോപണം. വിവാഹ വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി. പരാതികളെ തുടർന്ന് എറണാകുളം കണ്‍ട്രോള്‍ റൂമിലേക്ക് സൈജുവിനെ മാറ്റിയിരുന്നു. ആദ്യ പീഡന പരാതിയില്‍ ജാമ്യം നേടാൻ മലയിൻ കീഴ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ സഹായത്താല്‍ വ്യാജ രേഖ ചമച്ചിരുന്നു. ഈ വ്യാജ രേഖ കാട്ടിയാണ് സി ഐ ആദ്യ കേസില്‍ ജാമ്യം നേടിയത്. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച്‌ ജാമ്യം നേടിയത് വ്യാജ രേഖകള്‍ ഹാജരാക്കിയാണെന്ന് ഇര തന്നെ നേരിട്ട് ഡി ജി പി യ്ക്ക് പരാതി നല്കിയിരുന്നു. ഈ പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് പരാതിയില്‍ കഴമ്ബുണ്ടെന്നു ജാമ്യം നേടാൻ സി ഐ സൈജു വ്യാജ രേഖ ചമച്ചുവെന്നു കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തുടർ നടപടി സ്വീകരിക്കാൻ ഡി ജി പി തിരുവനന്തപുരം റൂറല്‍ എസ് പി യ്ക്ക് നിർദ്ദേശം നല്കി. ഡി ജി പി യുടെ നിർദ്ദേശം വ്യക്തമാക്കുന്ന പ്രത്യേക സർക്കുലർ റുറല്‍ എസ് പി ഓഫീസിൽ ലഭിച്ചു. രണ്ടാമത്തെ പീഡന പരാതി സംബന്ധിച്ച കേസ് ക്വാഷ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ ഈ നീക്കമൊന്നും എങ്ങുമെത്തിയില്ല. പൊലീസ് സേനയിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ രണ്ട് പീഡന കേസില്‍ പ്രതിയാകുക അതില്‍ ഒരു കേസില്‍ നിന്നും രക്ഷപ്പെടാൻ വ്യാജ രേഖ ചമയ്ക്കുക ഇതൊക്കെ തെളിഞ്ഞ സാഹചര്യത്തില്‍ സി ഐ സൈജുവിനെ പിരിച്ചു വിടുമെന്ന് സൂചനകളുണ്ടായിരുന്നു.

മുൻപ് മലയിൻകീഴ് സ്റ്റേഷനിലിരിക്കുമ്പോള്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചതാണ് സിഐയ്ക്ക് എതിരെയുള്ള ആദ്യ കേസ്.. ആ സംഭവത്തില്‍ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചതിന് കൊച്ചി കണ്‍ട്രോള്‍ റൂം സിഐ.യായിരുന്ന സൈജു സസ്പെൻഷനിലായിരുന്നു. സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേർന്ന് വനിതാ ഡോക്ടർ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ അതേ മാസം തന്നെ നെടുമങ്ങാട് സ്റ്റേഷനില്‍ പുതിയ പീഡന പരാതിയുമെത്തി. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വീണ്ടും ക്രിമിനല്‍ക്കേസുകളില്‍പ്പെടുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു. പക്ഷേ, സിഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറല്‍ പൊലീസ് ശ്രമിച്ചിട്ടില്ല.

സൈജു കാരണം ഭർത്താവ് പിണങ്ങി പോയെന്നും വനിത ഡോക്ടർ പരാതിപ്പെട്ടിരുന്നു. അന്നും പരാതിക്കാരിക്കെതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. രണ്ടാമത്തെ പീഡന പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെയാണ് സി ഐ സൈജു ഒളിവില്‍ പോയത്. ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയുംചെയ്തു. പിന്നീട് ഈ കേസ് തന്നെ ഇല്ലാതാക്കി. ഇതിനിടെയിലും ആദ്യ കേസിലെ ഇര പോരാട്ടം തുടർന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതിയിലെ ജാമ്യം റദ്ദാക്കലിന് കാരണം.

ഇതിനെതിരെ സൈജു അപ്പീലിന് പോകുമെന്ന് ഉറപ്പാണ്. അതിന് മുമ്ബ് ഈ പൊലീസുകാരനെ വേണമെങ്കില്‍ അറസ്റ്റു ചെയ്യാം. എന്നാല്‍ പൊലീസിലെ പഴയ സംഘടനാ നേതാവിന് പിടിപാടുകള്‍ ഏറെയാണ്. കേരളാ പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റായിരുന്നു മുൻപ് സൈജു.