കാളിക്കാവിലെ രണ്ടരവയസ്സുകാരിയെ തേടിയെത്തിയത് കൊടും ക്രൂരത ; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കാളിക്കാവിലെ രണ്ടരവയസ്സുകാരിയെ തേടിയെത്തിയത് കൊടും ക്രൂരത ; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

മലപ്പുറം : കാളിക്കാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ മരണത്തിൽ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . തന്റെ പിതാവിന്റെ പക്കൽ നിന്നും ഈ പിഞ്ചുകുഞ്ഞിനു അനുഭവിക്കേണ്ടി വന്നത് ഇന്നേവരെ കേട്ടതിൽ വെച്ച് തീർത്തും ഭയാനകമായ ക്രൂരത.

കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.തലയില്‍ രക്തം കട്ട പിടിച്ചതായും തലച്ചോര്‍ ഇളകിയ നിലയിലും വാരിയെല്ല് പൊട്ടിയതായും പരിശോധനയില്‍ വ്യക്തമായി. കഴുത്തിലും മുഖത്തുമടക്കം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയുടെ പിതാവ് ഫയാസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.എത്തിയ ഉടൻ തന്നെ കുട്ടി മരിക്കുകയായിരുന്നു.തുടർന്ന് പോസ്റ് മോർട്ടം റിപ്പോർട്ടിൽ ആസ്വാഭാവികത തോന്നി ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോര്‍ട്ടം റിപ്പാര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കുട്ടിക്ക് മര്‍ദ്ദനമേറ്റ ഫായിസിന്റെ മലപ്പുറം കാളിക്കാവിലെ വീട് പൊലീസ് സീല്‍ ചെയ്തു. കുട്ടിയെ വീട്ടില്‍ വച്ച്‌ പിതാവ് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കുട്ടിയുടെ മാതാവും ബന്ധുക്കളും ആരോപിച്ചിരുന്നു.