ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ പാളിയോ…? കോട്ടയത്ത് എൻ.ഡി.എയില്‍ കടുത്ത ചേരിപ്പോര്; തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ നിന്നു വിട്ടുനിന്ന് പി.സി ജോര്‍ജ്; ബി.ഡി.ജെ.എസ് കൂടിയാലോചനകളില്ലാതെ പ്രവർത്തിക്കുവെന്ന ആരോപണവുമായി ബി.ജെ.പി പ്രദേശിക നേതാക്കള്‍

Spread the love

കോട്ടയം: പി സി ജോര്‍ജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബി.ജെ.പി ശ്രമം പാളി.

കോട്ടയം ജില്ലയില്‍ എൻ.ഡി.എ മുന്നണിയില്‍ കടുത്ത ചേരിപ്പോരാണ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ നിന്ന് പി.സി ജോർജ് വിട്ടുനിന്നു.

ബി.ഡി.ജെ.എസ് കൂടിയാലോചനകളില്ലാതെ പ്രവർത്തിക്കുന്നതായി ബി.ജെ.പി പ്രദേശിക നേതാക്കള്‍ക്കും വിമർശനമുണ്ട്.
കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. റോഡ് ഷോ അടക്കമുള്ള പരിപാടികളുമായി തുഷാർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, അടുത്തിടെ ബി.ജെ.പി പാളയത്തില്‍ എത്തിയ പി.സി ജോർജ് തുഷാറിന്റെ പരിപാടികളില്‍ ഇതുവരെ പങ്കെടുക്കാൻ തയാറായിട്ടില്ല. ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് പി.സി ജോർജിനോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്.

മുതിർന്ന നേതാവ് എന്ന നിലയില്‍ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടത് പി.സി ജോർജിന്റെ ഉത്തരവാദിത്തമാണെന്ന് ബി.ഡി.ജെ.എസ് നേതൃത്വവും ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജ് അനില്‍ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അതൃപ്തി പരസ്യമാക്കിയിരുന്നു.
കോട്ടയത്ത് തുഷാറിൻ്റെ വരവും ജോര്‍ജിനെ അസ്വസ്ഥനാക്കി.

അതിനിടയില്‍ മറ്റു ജില്ലകളില്‍ എൻ.ഡി.എ പരിപാടികളില്‍ പി.സി ജോർജ് പങ്കെടുക്കുന്നുണ്ട്. ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയില്‍ ലയിച്ചത് ജോര്‍ജിന് വിനയായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വിലപേശല്‍ ശക്തിയായതിനാല്‍ പി.സി ജോർജിനെ ബി.ജെ.പി കാര്യമായി പരിഗണിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.