മാലിന്യത്തിൽ മുങ്ങി മണിമലയാര്‍; വറ്റിവരണ്ട ആറിന്റെ വശങ്ങളില്‍ തിങ്ങിനിറഞ്ഞ് മാലിന്യം; രോഗഭീതിയില്‍ ജനങ്ങൾ; പഞ്ചായത്തിന്റെ അറിവോടെയാണ് ഇതെന്ന് ആരോപണം

Spread the love

മുണ്ടക്കയം: നാടിന്റെ ജീവനാഡിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വെറും കുപ്പത്തൊട്ടിയാകാനാണ് മണിമലയാറിന്റെ വിധി.

വേനലില്‍ വറ്റിവരണ്ട ആറിന്റെ വശങ്ങളില്‍ കുന്നോളം മാലിന്യമുണ്ട്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണേറെയും. മലിനജലം ഓട വഴിയാണ് ആറ്റിലേക്ക് ഒഴുക്കുന്നത്.

കടും നിറത്തില്‍ ഒഴുകിവരുന്ന മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. മഴ പെയ്താല്‍ മാലിന്യം കുത്തിയൊഴുകി സമീപത്തെ ചെക്ക് ഡാമിലടിയും. ഈ ചെക്ക്ഡാമില്‍ നിന്നുമാണ് ജലവിതരണ വകുപ്പ് കുടിവെള്ളം മുണ്ടക്കയം പ്രദേശത്ത് പമ്പ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടയണ തുറന്നതോടെ മണിമലയാറ്റില്‍ ജലനിരപ്പ് പൂർണമായും താഴ്ന്നിരിക്കുകയാണ്.
ഒഴുക്ക് മുറിഞ്ഞ ആറ്റിലെ വെള്ളമാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്.

ഇതിനിടെ കെട്ടിക്കിടക്കുന്ന മലിനജലം ആറ്റിലേക്ക് തുറന്നു വിടാള്ള ശ്രമം പുത്തൻചന്ത നിവാസികള്‍ തടഞ്ഞിരുന്നു. പഞ്ചായത്തിന്റെ അറിവോടെയാണ് ഇത്തരം പ്രവർത്തികള്‍ നടക്കുന്നതെന്നാണ് ആരോപണം.