വൻ തുക കുടിശ്ശിക; സേവനങ്ങള്‍ അവസാനിപ്പിച്ച്‌ സി-ഡിറ്റ്; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മോട്ടോര്‍ വാഹന വകുപ്പ്

Spread the love

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മോട്ടോർ വാഹന വകുപ്പ്.

ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും അച്ചടിക്കാന്‍ പണമില്ലാതെ ഇരിക്കുന്ന മോട്ടോർ വാഹന വകുപ്പിന് അടുത്ത അടിയായി സി-ഡിറ്റ്. വകുപ്പുമായുള്ള സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സി-ഡിറ്റ് അറിയിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് വൻ തുക കുടിശ്ശിക വരുത്തിയതോടെ ആണ് നടപടി.
ആറര കോടിയിലേറെയാണ് രൂപയാണ് ഒരു വര്‍ഷത്തെ കുടിശികയായി സി-ഡിറ്റിന് നല്‍കാനുള്ളത്. ഫെസിലിറ്റി മാനേജ്മെന്‍റ് പ്രോജക്‌ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഒട്ടേറെ സേവനങ്ങളാണ് സി-ഡിറ്റ് നല്‍കിവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സേവനത്തിനുള്ള തുക നല്‍കിയിട്ടില്ല. ആറുകോടി 58 ലക്ഷം കടന്നു കുടിശിക. ഇതോടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് സി-ഡിറ്റ് നല്‍കിയിരുന്നു.

അതുകൊണ്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച്‌ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച്‌ ഒന്നുമുതല്‍ സേവനം നല്‍കില്ല. സി-ഡിറ്റില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ച ശേഷം മാത്രം നിലവിലെ പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാഫുകള്‍ സേവനം തുടര്‍ന്നാല്‍ മതിയെന്നും അറിയിപ്പ് കൊടുത്തിട്ടുണ്ട്.

അതേസമയം 17 വര്‍ഷമായി മോട്ടോര്‍വാഹന വകുപ്പ് പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്സ് ഫീ ഈടാക്കുന്നുണ്ട്. ഈയിനത്തില്‍ സര്‍ക്കാരിലേക്ക് എത്തിയത് കോടികളാണ്. സി-ഡിറ്റിന് മോട്ടോര്‍വാഹന വകുപ്പ് നല്‍കാനുള്ള തുകയുടെ ആറിരട്ടിയിലധികമാണ് കഴിഞ്ഞ തവണ പൊതുജനങ്ങളില്‍ നിന്ന് യൂസേഴ്സ് ഫീയായി പിരിച്ചത്.