
റിയാദ് : ഒരു മാസത്തിനിടെ അഴിമതി കേസില്‍ 149 പേര് കൂടി സൗദി അറേബ്യയില്‍ പിടിയില്‍ 2181 നിരീക്ഷണ റൗണ്ടുകളുടെ ഫലമായി 360 പേരെ ചോദ്യം ചെയ്തു.അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പല്‍ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളില്‍പ്പെട്ടവരാണെന്ന് അതോറിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു.
കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം അഴിമതിയെ തുടർന്ന് അല്‍ഉല റോയല്‍ കമീഷൻ സി.ഇ.ഒ ആമിർ ബിൻ സ്വാലിഹ് അല്‍മദനിയെ സസ്പെൻഡ് ചെയ്തിരുന്നു. സൗദി അഴിമതി വിരുദ്ധ (നസഹ) അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അല്‍ഉലയുടെ ഭരണനിർവഹണ സ്ഥാപനമാണ് അല്‍ഉല റോയല്‍ കമീഷൻ. അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിങ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിള്‍ എനർജിയില്‍ നിന്ന് ക്രമവിരുദ്ധമായി നാഷനല്‍ കരാറുകള്‍ നേടിയ ടാലൻറ് കമ്ബനിയുടെ ഉടമകളില്‍ ഒരാളാണ് അല്‍മദനി. ഇങ്ങനെ 20.6 കോടി റിയാലിലധികം ഇയാള്‍ നേടി. അല്‍ഉല റോയല്‍ കമീഷനില്‍ സി.ഇ.ഒയായി നിയമിതനാവും മുമ്ബുള്ള ഇടപെടലായിരുന്നു ഇത്. ഇതിന് ശേഷം കമ്ബനിയുടെ ഉടമസ്ഥതയില്‍ നിന്ന് വിട്ടുനിന്നെങ്കിലും കമ്ബനിയില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി.