
സ്വന്തം ലേഖകൻ
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 150 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതിയാണ് മകളെ പീഡിപ്പിച്ച കേസില്‍ 49-കാരനായ പിതാവിനെ ശിക്ഷിച്ചത്.
പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 150 വര്‍ഷം കഠിനതടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍നിന്ന് രണ്ടുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2022-ലാണ് കേസിനാസ്പാദമായ സംഭവം. മാതാവിനൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പ്രതി പീഡിപ്പിച്ചത്. രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സ്കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയായ പിതാവിനെ പിടികൂടുകയുമായിരുന്നു.