
സ്വന്തം ലേഖിക
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ക്രെംലിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ൻ – റഷ്യ യുദ്ധം ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയായി.കൂടാതെ, കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്ത വര്‍ഷം റഷ്യ സന്ദര്‍ശനത്തിനായി പുടിൻ ക്ഷണിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ കഴിഞ്ഞ ദിവസം റഷ്യയിലെത്തിയത്. ഒപ്പം, റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി.
സുഹൃത്ത് ബന്ധം പങ്കിടുന്ന നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിക്കാൻ താല്പര്യമുണ്ട്. യുക്രെയ്‌നുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ അധികം ആഗ്രഹിക്കുന്നു, അതിനായി പ്രവര്‍ത്തിക്കാൻ അദ്ദേഹം തയ്യാറാണെന്ന് തനിക്ക് അറിയാമെന്നും പുടിൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“യുക്രെയ്‌നുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ നിരവധി തവണ ഞാൻ മോദിയെ അറിയിച്ചിട്ടുണ്ട്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മോദി പരമാവധി സഹായിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് യുക്രെയ്ൻ റഷ്യ സംഘര്‍ഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്കാൻ ഞനാണ് തയ്യാറാണ്”, പുടിൻ.
അടുത്ത വര്‍ഷം റഷ്യയും ഇന്ത്യയും തമ്മില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും റഷ്യയിലുമായി ഇതുവരെ 21 വാര്‍ഷിക ഉച്ചകോടികലാണ് നടന്നിട്ടുള്ളത്. 2021 ഡിസംബറില്‍ ഡല്‍ഹിയിലാണ് അവസാന ഉച്ചകോടി നടന്നത്.
ക്രൂഡ് ഓയില്‍, സാങ്കേതിക മേഖലകള്‍ എന്നിവയിലൂടെ റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു. മാറ്റ് രാജ്യങ്ങളുമായുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആശങ്കകള്‍ വര്‍ധിച്ചിട്ടും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഇന്ത്യയില്‍ ഗണ്യമായി വര്‍ദ്ധിച്ചിരുന്നു.ചൊവ്വാഴ്ച റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച രേഖകളില്‍ ഇരുവരും ഒപ്പു വെച്ചതായാണ് വിവരം.
യുക്രെയ്‌ൻ – റഷ്യ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല, നയതന്ത്രത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നതാണ് ഇന്ത്യ സ്വീകരിച്ച നിലപാട്.