
സ്വന്തം ലേഖകൻ
പാലക്കാട്: നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം മണികണ്ഠൻ (43) ആണു മരിച്ചത്. കാർ ഇടിച്ച് മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയ നിലയിലായിരുന്നു. വേർപെട്ട് തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്.
ഇന്നലെ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. മീൻ വിൽപ്പനക്കാരനായിരുന്ന മണികണ്ഠൻ പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അതിനിടെ ചിറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട്ഇടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ശക്തിയിൽ 35 മീറ്ററോളം അകലേയ്ക്കു തെറിച്ചു വീണ മണികണ്ഠന്റെ വാഹനം കത്തി നശിച്ചു. ഓമനയാണ് മണികണ്ഠന്റെ ഭാര്യ. മക്കൾ: മനു, ബിനു.



