
സ്വന്തം ലേഖിക
സമീപകാലത്തെ സിനിമ തിരഞ്ഞെടുപ്പുകള്‍ കാരണം മോഹൻലാലിനോളം വിമര്‍ശനവും അത് ഒരു പടി കൂടി കടന്ന് അധിക്ഷേപങ്ങളും ലഭിച്ച മറ്റൊരു താരമുണ്ടോയെന്ന് സംശയമാണ്.
‘ദൃശ്യം’ സിനിമ ഇറങ്ങിയതിന്റെ പത്താം വര്‍ഷത്തില്‍ അതേ നായകനും സംവിധായകനും നിര്‍മാണ കമ്ബനിയും വീണ്ടുമൊന്നിക്കുന്ന നേര് ഒരേസമയം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും അത്ഭുതപ്പെടുത്തുന്നുണ്ട്.ഓരോ ജീത്തു ജോസഫ് സിനിമകളും റിലീസിന് എത്തുമ്ബോള്‍ പ്രേക്ഷകര്‍ ആകാംഷയോടെയാണ് ചിത്രങ്ങളെ സമീപിക്കാറുള്ളത്. ത്രില്ലര്‍ സിനിമകളില്‍ സംവിധായകന്റെ കൈയ്യടക്കം തന്നെയാണ് ഇതിന് കാരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ‘നേര്’ റിലീസിന് മുമ്ബ് തന്നെ തന്റെ മുൻ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതില്‍ സസ്‌പെൻസോ ട്വിസ്റ്റുകളോ ഇല്ലെന്ന് ജീത്തു തന്നെ വ്യക്തമാക്കിയിരുന്നു.
സംവിധായകന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെയ്ക്കുന്നതാണ് ‘നേര്’, ഭൂരിപക്ഷം സമയവും കോടതി മുറിക്കുള്ളില്‍ വെച്ച് നടക്കുന്ന ഇമോഷണലി ആളുകളെ സ്വാധീനിക്കുന്ന കോര്‍ട് റൂം ഡ്രാമയാണ് ജീത്തുവിന്റെ നേര്.
സിനിമയുടെ റിലീസിന് തൊട്ടുമുമ്ബ് കഥയില്‍ അവകാശം ഉന്നയിച്ച് ഒരാള്‍ കോടതിയെ സമീപിക്കുകയും തന്റെ കഥ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ അവകാശവാദത്തെ കാറ്റില്‍ പറത്തുന്നതാണ് ജീത്തുവിന്റെ ‘നേര്’.
തീര്‍ത്തും വ്യത്യസ്തനായ മോഹൻലാലിനെയാണ് നേരില്‍ കാണാൻ കഴിയുക.
ഒരു മോഹൻലാല്‍ ചിത്രമായിരിക്കുമ്ബോഴും കൂടെ എത്തിയ ഒരോ കഥാപാത്രങ്ങള്‍ക്കും അവരുടെതായ മികച്ച പെര്‍ഫോമൻസ് കാഴ്ച വെയ്ക്കാവുന്ന ചിത്രം കൂടിയാണിത്. അനശ്വര രാജന്റെയും സിദ്ധീഖിന്റെയും കൂടി ചിത്രമാണ് ‘നേര്’. അനശ്വരയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് നേരിലെ സാറ.