
ഇന്ത്യയുടെ തേജസ് ജെറ്റ് വിമാനങ്ങള്‍ക്ക് വൻ ഡിമാൻഡ്; ക്യൂ നിന്ന് രാജ്യങ്ങള്‍
സ്വന്തം ലേഖിക
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങള്‍ വാങ്ങാൻ താല്‍പ്പര്യം പ്രകടിപ്പിച്ച് നൈജീരിയ, ഫിലിപ്പീൻസ്, അര്‍ജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ .
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സിബി അനന്തകൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്. ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ-50, റഷ്യയുടെ മിഗ്-35, യാക്ക്-130 എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരത്തിനിടയിലാണ് തേജസിന്റെ നേട്ടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയര്‍ന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ മള്‍ട്ടി-റോള്‍ യുദ്ധവിമാനമാണ് തേജസ്. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവയ്ക്ക് ഉതകുന്ന രീതിയിലാണ് വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചൈനയുടെ ജെഎഫ്-17 കോംബാറ്റ് എയര്‍ക്രാഫ്റ്റിനെ അപേക്ഷിച്ച് തേജസ് മാര്‍ക്ക് 1എ ജെറ്റിന് മികച്ച എഞ്ചിൻ, റഡാര്‍ സംവിധാനം, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് എന്നിവയുണ്ട്. വിഷ്വല്‍ റേഞ്ച് മിസൈല്‍, എയര്‍-ടു-എയര്‍ ഇന്ധനം നിറയ്ക്കുന്ന സംവിധാനം എന്നിവ തേജസ് എംകെ-1എയില്‍ സജ്ജീകരിച്ചിരിക്കുന്നു.
രാജ്യത്ത് ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് കേന്ദ്രം ആവിഷ്ക്കരിക്കുന്നത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 15,920 കോടി രൂപയിലെത്തി. പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണത്തില്‍ 1.75 ലക്ഷം കോടി രൂപയുടെ (25 ബില്യണ്‍ യുഎസ് ഡോളര്‍) വിറ്റുവരവാണ് രാജ്യം ലക്ഷ്യമിടുന്നത്. 2021 ഫെബ്രുവരിയില്‍, ഇന്ത്യൻ വ്യോമസേനയ്ക്കായി 83 തേജസ് എംകെ-1എ ജെറ്റുകള്‍ വാങ്ങുന്നതിനായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. വ്യോമസേനയ്ക്കായി 97 തേജസ് ജെറ്റുകളുടെ അധിക ബാച്ച് വാങ്ങാൻ കഴിഞ്ഞ മാസം മന്ത്രാലയം പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്.