കാനത്തെ അവസാനമായി കണ്ട് വിതുമ്പിക്കരഞ്ഞ് ഡി രാജ; ആശ്വസിപ്പിച്ച്‌ എ കെ ആന്റണി  

Spread the love

 

സ്വന്തം ലേഖിക 

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മൃതശരീരത്തിന് മുന്നില്‍ വിതുമ്ബലടക്കാനാകാതെ നേതാക്കള്‍. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം സാക്ഷിയാകുന്നത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്.

 

കാനത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ കണ്ണുനീരടക്കാനാകാതെയാണ് കാനത്തിന് വിട നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പല സിപിഐ നേതാക്കളും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാനായി പട്ടത്തെ പി എസ് സ്മാരകത്തിലെത്തി.

 

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയും പ്രിയസുഹൃത്തിന് അന്ത്യോപചാരമര്‍പ്പിക്കാൻ പട്ടത്തെത്തി.

 

ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെയും സഹപ്രവര്‍ത്തകനെയും നഷ്‌ടമായ വേദനയിലാണ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം.

 

അസുഖം ബാധിച്ച്‌ അവധി ആവശ്യപ്പെട്ടിരുന്നെങ്കിലും കാനത്തിന്റെ വിടവ് നികത്താൻ മറ്റൊരാളില്ല എന്ന കാരണത്താല്‍ പാര്‍ട്ടി ആവശ്യം നിരസിക്കുകയായിരുന്നു. കാനത്തെ അവസാനമായി ഒരുനോക്ക് കാണാൻ പൊതുദര്‍ശനത്തിനെത്തിയ ഓരോരുത്തരിലും നിറയുന്ന ആശങ്ക ഈ വിടവ് ആര് നികത്തും എന്നത് തന്നെയാണ്.