ദിലീപിന് തിരിച്ചടി; അതിജീവതയുടെ വിജയം ; ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് ; അതിജീവതയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു ; എറണാകുളം സെഷന്‍സ് ജഡ്ജി ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണം ; അന്വേഷണത്തിന് പോലീസ് അടക്കം ഏത് ഏജന്‍സിയുടെയും സഹായം തേടാമെന്നും ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്.

ദിലീപിന് തിരിച്ചടി; അതിജീവതയുടെ വിജയം ; ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് ; അതിജീവതയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു ; എറണാകുളം സെഷന്‍സ് ജഡ്ജി ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണം ; അന്വേഷണത്തിന് പോലീസ് അടക്കം ഏത് ഏജന്‍സിയുടെയും സഹായം തേടാമെന്നും ഹൈക്കോടതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

2018 ജനുവരി 9നും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.